2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

മലയാളം ന്യൂസ് - ഒക്ടോബര്‍ 13, 2009

പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും സംവാദത്തിന് ഇടം നല്‍കുന്ന വിധത്തില്‍
രാഷ്ട്രീയം പുനംക്രമീകരിക്കണമെന്ന് സ്ത്രീപക്ഷ ചിന്തകയായ ഡോ. ജെ. ദേവിക
ഇടം സംഘടിപ്പിച്ച ശ്രീ നാരായണ സ്മരണയോടനുബന്ധിച്ച് നടന്ന
നവസാമൂഹ്യ പ്രസ്ഥാനങ്ങളിലെ സ്ത്രീസാന്നിധ്യം
എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറയുകയുണ്ടായി
കൂടുതല്‍ ഇവിടെ വായിക്കുക

മലയാളം ന്യൂസ് - ഒക്ടോബര്‍ 11, 2009


ദേശീയ സാംസ്കാരിക മൂലധനത്തിന്റെ ഭാഗമായി

ന്യൂനപക്ഷ സാംസക്കാരിക മൂലധനം പരിഗണിക്കപ്പെടണം -ഹമീദ് ചേന്ദമംഗല്ലൂര്‍

കൂടുതല്‍ ഇവിടെ വായിക്കുക
http://docs.google.com/Doc?docid=0Af21lsB-cDJcZGc4eHg5c3RfNGc1bndubWM2&hl=en

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

SREE NARAYANA SMARANA

IDAM MUSCAT organizes Seminar and lecture on 9th October 2009,
in memory of the great renaissance leader of Kerala , SREE NARAYANA GURU.
Seminar, on Neo Social Movements- Strength and Weakness,
attended by J. DevIka , Dileep Raj and Dr. Abdul Kader,
Time 9AM to 5PM Lunch at 1PM.
The subject of the Lecture will be Multiculturalism and Society by
eminent writer and social critic Hameed Chendamangaloor
at 8PM Programs will be held at Al Maasa hall Ruwi.


SEMINAR

Neo Social Movements – Strength and weakness

Moderator: Hameed Chendamangaloor

Writer and Socio-Political thinker

Papers presented by:

J. Devika

Director Center for Development studiesTrivandrum.

T.N. Joy

A socio political observer and work as a Beauty Consultant in Kerala.

Dileep raj

Writer engaged in studies of Neo Social movements and runs Book Port Kochi.

Dr. Abdul Kader

Environmental activist working in Dubai


**************

Lecture:

Multiculturalism and Society

Hameed ChendaMangaloor


For seminar delegate registration
please contact Mrs. Deepti - 957 11 271

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധി സ്മരണയിൽ ഇടം രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും നടന്നു.


'എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം' എന്ന് പറയാൻ കെല്‌പുള്ള എത്ര ചരിത്ര പുരുഷന്മാർ നമുക്കുണ്ടായിരുന്നു?. ഇവിടെയാണ്‌ ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ്‌ മഹാത്മാഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവൻ മറ്റുള്ളവരുടെ സന്തോഷത്തിനും അവർക്ക്‌ ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റിവെച്ച ആ മഹാത്മാവിന്റെ സ്മരണയിൽ ഒക്ടോബർ രണ്ടിന്‌ റൂവിയിലെ അൽമാസാ ഹാളിൽ ഇടം മസ്കറ്റ്‌ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും വർദ്ധിച്ച പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.


നേഷണൽ അസോസിയേഷൻ ഓഫ്‌ കാൻസർ അവയർന്നസ്സ്‌ മേധാവി ഡോ: യെത്തൂർ മുഹമ്മദ്‌ അൽ റവാഹി ഉദ്ഘാടനം നിർവ്വഹിച്ച ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത 'Joy of giving week ' ന്റെ ഭാഗമായി കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക്‌ ഉയർത്താൻ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന്‌ തുടക്കം കുറിക്കലായിരുന്നു

കുട്ടികൾ തങ്ങൾക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണിയിൽ നിന്ന് മാറ്റിവെക്കുന്ന സംഖ്യ ലോകത്തിന്റെ ഏതെങ്കിലും കോണുകളിൽ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ തള്ളപ്പെട്ട ദുരിത ബാല്യത്തിന്‌ വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവൻ സഹജാവബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദപൂർവ്വമായ ഒരു നവീകരിക്കപ്പെട്ട മാനസ്സിലേക്ക് ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വർത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണപ്പെട്ടിയിൽ സംഭാവന ഏറ്റു വാങ്ങിക്കൊണ്ട്‌ ഈ പദ്ധതിയും മുഖ്യാഥിതിയായ ഡോ: യെത്തൂർ മുഹമ്മദ്‌ അൽ റവാഹി ഉദ്ഘാടനം നിർവ്വഹിച്ചു.

ഡോ: അശോകിന്റെയും ഡോ:ബിനോയിയുടെയും നേതൃത്വത്തിൽ നടന്ന ഡയബറ്റിക്‌ ബോധവത്കരണ ക്ലാസ്സും ഡയബറ്റിക്‌ രോഗികൾക്കായ്‌ ഒരുക്കിയ ഡയബറ്റിക്‌ ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി.

ഇടം ഓണം - ഈദ്‌ ആഘോഷിച്ചു


ജാതി മതം രാഷ്ട്രീയം തുടങ്ങിയ എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു കൊണ്ട്‌ കേരളത്തിലെയും മറ്റ്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലും താമസിക്കുന്ന മലയാളികൾ ഒന്നാവുന്ന ഒരാഘോഷം എന്ന നിലക്ക്‌ ഓണം ഒട്ടേറെ പ്രത്യേകതകളുള്ള മലയാളിയുടെ സ്വന്തം ആഘോഷമാണ്‌. എന്നാൽ പ്രവാസികളായ മലയാളികൾക്ക്‌ പ്രത്യേകിച്ചും ഓണം വളരെ ഗൃഹാതുരമായ ഓർമ്മകളുടെ പൂക്കളമാണ്‌. വ്രത ശുദ്ധിയുടെ മാസത്തിന്‌ പരിസമാപ്തികുറിച്ചുകൊണ്ട്‌ സമാഗതമായ ഈദും കൂടി വന്നതോടു കൂടി ഇടത്തിന്റെ ഓണം ഈദ്‌ ആഘോഷം പ്രവർത്തകർക്ക്‌ ഇരട്ടി മധുരമുള്ള ഒരനുഭവമായി.


ബർക്കയിലെ മനോഹരമായ ഫാമിൽ വെച്ചായിരുന്നു ഒട്ടനവധി അവിസ്മരണീയ മുഹൂർത്തങ്ങളിലൂടെ കടന്നു പോയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്‌. പരിപാടിയുടെ തലേന്നു രാത്രിതന്നെ സദ്യയടക്കമുള്ള ഒരുക്കങ്ങൾക്ക്‌ ഇടം പ്രവർത്തകർ അവിടെ സന്നിഹിതരായിരുന്നു.


ഓണം ദിവസം രാവിലെ തുടങ്ങിയ ആഘോഷപരിപാടികളിൽ ഇടം അംഗങ്ങളും അതിഥികളും അടക്കം നാനൂറോളം പേർ പങ്കാളികളായിരുന്നു. ഓണപ്പാട്ടുകൾ, കവിതകൾ, നൃത്തങ്ങൾ തുടങ്ങിയ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും അത്യന്തം ഉത്സാഹത്തോടെയാണ്‌ പങ്കെടുത്തത്‌. എല്ലാ അർത്ഥത്തിലും തുടക്കം മുതൽ അവസാനം വരെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം നില നിന്നിരൂന്ന ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത ഉറിയടി എന്ന നാടൻ കലാരൂപത്തിന്റെ ആവിഷ്ക്കാരം, കുട്ടികളും മുതിർന്നവരും പ്രായഭേദമന്യേ പങ്കെടുത്ത വ്യത്യസ്ഥമായ കളികൾ, കമ്പവലി തുടങ്ങിയവയായിരുന്നു.


വൈകിട്ട്‌ അവസാനിച്ച ഓണം ഈദ്‌ ആഘോഷം പങ്കടുത്ത എല്ലാവർക്കും തന്നെ നല്ലൊരനുഭവമായിരുന്നു.


2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

BLOOD DONATION CAMP


സ്വന്തം ജീവിതം തുടർന്നു വരുന്ന തലമുറക്ക്‌ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രാണവായു നേടിക്കൊടുക്കാനായി മാറ്റിവെച്ച്‌ അവസാനം ആ വഴിയിൽ തന്നെ രക്തസാക്ഷിയായ ഭാരതത്തിന്റെ പ്രിയ പിതാവ്‌ ബാപ്പുജിയുടെ ജന്മ ദിനം ഒക്ടോബർ രണ്ടിന്‌ ഇടം മസ്കറ്റ്‌ ആഘോഷിക്കുകയാണ്. അദ്ദേഹം മാനവരാശിക്ക്‌ പകർന്നു തന്ന സ്നേഹസംബന്ധിയായ ആശയങ്ങളെ പരിമിതമായ രീതിയിൽ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്‌.

കൊടുക്കുക, പകർന്നു നൽകുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടിൽ ഉരുവം കൊണ്ടതായിരിക്കണം 'joy of giving week' എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത. ജിബ്രാൻ പറയുന്നു “നിങ്ങൾക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാൾ മറ്റുള്ളവർക്ക് കൊടുക്കേണ്ടതാണ് എന്നാൽ അത് ഇന്നു തന്നെ ചെയ്തുകൂടേ’ എന്ന്. സഹജീവികൾക്ക് എന്തെങ്കിലും പകർന്നു കൊടുക്കുന്നതിൽ മനുഷ്യൻ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week' ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓർമ്മപ്പെടുത്തലാണ്‌. ഇതിൽ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നിൽക്കാനാവില്ല. കാരണം , നാം ഇന്നനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങൾ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക്‌ സമ്മാനിച്ചവയാണ്‌. ഈ ഒരു യാഥാർത്ഥ്യം വളരെ ചെറിയൊരളവിലെങ്കിലും ഉൾക്കൊണ്ട്‌ നമ്മളുടെ ബാധ്യത നിർവ്വഹിക്കുക എന്നതാണ്‌ ഇടം വരുന്ന ഒക്ടോബർ 2 ന് റൂവി അൽമാസ ഹാളിൽ സംഘടിപ്പിക്കാൻ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയിൽ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാൻ സാധ്യതയുള്ള ഒരു രോഗിയെക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്‌. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവസാന്നിധ്യം രക്തദാന ക്യാമ്പിലേക്ക്‌ ഞങ്ങൾ ക്ഷണിക്കുകയാണ്‌.
ഇതോടനുബന്ധിച്ച് നടക്കാൻ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവൽക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികൾക്ക് ഫ്രീ കൺസൽട്ടേഷനും ഡോക്ടർമാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടർമാർ ഇതിൽ പങ്കെടുക്കുന്നു.


ഇടത്തിന്റെ ആദ്യ ജനറൽ ബോഡിയിൽ ഇടം ബാലവിഭാഗം സക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികൾ അവർക്കു കിട്ടുന്ന പോക്കറ്റ് മണിയിൽ നിന്നും സംഭരിച്ച് നടത്താൻ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ’ ഇതിൽ കൂടി സംഭരിക്കാൻ സാധ്യതയുള്ള സംഖ്യ താരത‌മ്യേന ചെറുതാണങ്കിൽ തന്നെയും ഇത്തരം പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കാളിയാവുക വഴി സഹജസ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറം‌പോക്കുകളിൽ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനുഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സിൽ പാകാൻ നമുക്കു കഴിഞ്ഞേക്കും. നമ്മുടെ കുട്ടികൾക്കായുള്ള ഈ പരിപാടി ''Joy of giving week'' ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയിൽ പങ്കാളികളാക്കാൻ നാം തയ്യാറാവുക കാരണം അവരാണ് ഉയർന്നു വരുന്ന പുതിയ തലമുറ.
മുകളിൽ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുകയാണ്. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെക്കൊടുക്കുന്നു.


Medical Camp - Sunil Muttar - 9947 5563


Joy of Giving Week - Sanash - 9253 8298


2009, സെപ്റ്റംബർ 12, ശനിയാഴ്‌ച

ഇടം ഈദ്‌ ഓണം ആഘോഷവും ശ്രീനാരായണ സ്മരണയും


ഇടം ഈദ്‌ ഓണം ആഘോഷവും ശ്രീനാരായണ സ്മരണയും.ഈദിന്റെ പിറ്റേന്നും തുടർച്ചയായി വരുന്ന മറ്റ്‌ രണ്ട്‌ വെള്ളിയാഴ്ചകളിലും സാമൂഹ്യക്ഷേമം മുൻനിർത്തിയുള്ളതും മറ്റ്‌ വിനോദപ്രദവുമായ ഒട്ടേറെ പരിപാടികൾ ഞങ്ങൾ സന്തോഷപൂർവ്വം അറിയിക്കട്ടെ. ഇതിൽ ആദ്യത്തേത്‌ ഈദിന്റെ രണ്ടാം ദിവസം ബർക്കയിലെ ഹരിത സുന്ദരമായ ഫാമിൽ വെച്ച്‌ നടക്കാൻ പോകുന്ന ഈദ്‌ ഓണം ആഘോഷങ്ങളാണ്‌. ഓണദിനത്തിൽ കോട്ടയം ആശാഭവനിലെ അന്തേവാസികൾക്ക്‌ ഓണക്കോടി സമ്മാനിച്ചു കൊണ്ട്‌ തികച്ചും മാതൃകാപരമായ ഒരു സന്ദേശം മുന്നോട്ടു വെച്ചുകൊണ്ടാണ് ഇടം ഓണാഘോഷത്തിന്‌ തുടക്കമിട്ടത്‌. എന്നാൽ ബർക്കയിലെ ഈദ്‌ ഓണം ആഘോഷങ്ങളിൽ ഇടം മെംബർമാർക്കും കുടുംബാംഗങ്ങൾക്കും അഥിതികൾക്കുമായ്‌ ഒരുക്കിയിരിക്കുന്നത്‌ ഓണ സദ്യയും ഓണക്കളികളും മറ്റ്‌ കലാപരിപാടികളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു വിരുന്നു തന്നെയാണ്‌.

ഒക്ടോബർ രണ്ട്‌ ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ ഇടം സമൂഹ്യക്ഷേമ വിഭാഗം നാഷണൽ അസോസിയേഷൻ ഫോർ Nional Associationfor Cancer Awareness (NACA) ഒമാനുമായ്‌ സഹകരിച്ചു സംഘടിപ്പിക്കാൻ പോകുന്ന രക്തധാന ക്യാമ്പും സൗജന്യ ഡയബറ്റിക്‌ ക്ലിനിക്കുമാണ്‌ മറ്റൊരു ശ്രദ്ധേയമായ പരിപാടി. റൂവിയിലെ അൽമാസ ഹാളിൽ വെച്ച്‌ നടക്കാൻ പോകുന്ന ക്യാമ്പിൽ ഇടം പ്രവർത്തകരടക്കമുള്ളവരുടെ വമ്പിച്ച ജന പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ക്യാമ്പിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഡയബറ്റിക്കിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായ്‌ നടക്കാൻ പോകുന്ന പ്രമുഖ ഡോക്ടർമാരുടെ പ്രഭാഷണങ്ങളാണ്‌.

ഒക്ടോബർ 9 വെള്ളിയാഴ്ച ഇടം സാഹിത്യ വിഭാഗത്തിന്റെയും മാധ്യമ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച്‌ റൂവി അൽമാസ ഹാളിൽ വെച്ച്‌ നടക്കാൻ പോകുന്ന ‘ശ്രീനാരായണ സ്മരണ’ യാണ്. ഈ ശ്രേണിയിലെ അവസാനത്തെ പരിപാടി. പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഹമീദ്‌ ചേന്ദമംഗല്ലൂർ മുഖ്യ പ്രഭാഷകനായ് പങ്കെടുക്കുന്ന പരിപാടിയിൽ ഗൾഫിലെയും കേരളത്തിലെയും സാംസ്കാരിക സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. രാവിലെ 8 മണിക്ക്‌ ആരംഭിക്കുന്ന സെമിനാറിൽ നവോത്ഥാന മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും പുതിയ ചലനങ്ങളെയും ആധാരമാക്കിയുള്ള വിവിധ പേപ്പറുകൾ അവതരിപ്പിക്കും തുടർന്ന് ഈ വിഷയങ്ങളിലുള്ള ചർച്ചയും നടക്കും. വൈകിട്ട്‌ ഏഴുമണിക്ക്‌ പൊതുജനങ്ങൾക്കായ്‌ ഒരുക്കുന്ന നവോത്ഥാന പ്രഭാഷണം പ്രോഫ. ഹമീദ്‌ ചേന്ദമംഗലൂർ നിർവ്വഹിക്കും. സാസ്കാരിക രംഗത്തെ ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ സാംസ്കാരിക സമ്മേളനമെന്നു ഞങ്ങൾക്കുറപ്പുണ്ട്. ഇടത്തിന്റെ എല്ലാ പരിപാടികളും വിജയമാക്കിത്തീർക്കാൻ സഹായിച്ച മലയാളി സമൂഹത്തിനോട് തീർച്ചയായും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. തുടർന്നുള്ള പരിപാടികളിലും ഈ ആത്മാർത്ഥ സാന്നിധ്യം ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.

Idam Eid-Onam celebration and Sree Narayana SmaranaDuring the day after Eid and the two following Fridays, Idam Muscat has declared an itinerary of programs having entertainment and social welfare as its primary concerns. Idam Muscat is, as they claim, is cultural a space for progressive people. The exemplary Eid-Onam celebrations started by giving Food and new clothes to the inhabitants of ‘Kottayam Abhaya Kendra on the Onam day, will reach its culmination at the charming green lands of a farm in Barka on the 2nd day after the Eid. On this auspicious day, a great Onam feast along with games and cultural activities are awaiting the Idam members and the invitees.Another major feature of this program is the blood donation camp, free diabetic clinic and awareness campaignby well known doctors, organized by the social welfare wing of Idam in cooperation with theat Nional Associationfor Cancer Awareness (NACA) Oman on the birthday of the father of our nation, Mahatama Gandhi, 2nd October.A massive turn out including Idam members is expected at the al Massa hall Ruwi during the event.The Finale of the celebration will be a public meeting to commemorate the birth day of the legendary renaissance leader of Kerala, the great Sree Narayana Guru on the 9th October , Friday which will be jointly conducted by the Media and Literary wings of Idam. Many cultural and literary celebrities will participate in the event having the celebrated writer and political observer, Hameed Chendamangaloor as chief guest.various papers addressing the Neo Social movements and issues in the field of renaissance will be presented on the seminar starting at 8 am on the same day. The chief guest Hameed will deliver a speech on renaissance and its effect on contemporary society at 7 in the evening.Claiming it to be an important event in the cultural field, the Idam officials thanked the Malayalam community that worked for its success so far and invoked further cooperation.

2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഇടം സ്വാതന്ത്ര്യദിനാഘോഷം മാറ്റി വെച്ചു.

ഒമാനിൽ പകർച്ചപ്പനി വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ, വരുന്ന വ്യാഴാഴ്ച്ച റൂവിയിലെ അൽമാസ ഹാളിൽ നടക്കാനിരുന്ന 63മത്‌ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ മാറ്റി വെക്കാൻ ഇടം മസ്കറ്റ്‌ തീരുമാനിച്ചു. എച്ച്‌1 എൻ1 പനി മസ്കറ്റിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചേർന്ന ഇടത്തിന്റെ അടിയന്തിര നിർവ്വാഹക സമിതിയാണ്‌ ഈ തീരുമാനമെടുത്തത്‌. പകർച്ചപ്പനി പടരുന്നത്‌ തടയാൻ ഒമാൻ ആരോഗ്യ വകുപ്പ്‌ നിർദ്ദേശിച്ച സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളെ പരിഗണിച്ചായിരുന്നു ഈ സുപ്രധാന തീരുമാനം. പൊതുജനങ്ങൾക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ പ്രധാനമായി ആരോഗ്യ വകുപ്പ്‌ നിർദ്ദേശിച്ചിരുന്നത്‌, പൊതു ജന കൂട്ടായ്മയും ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള പൊതു പരിപാടികളുടെയും കർശ്ശനമായ നിയന്ത്രണങ്ങളുമായിരുന്നു.വിദ്യാർത്ഥികളും സർഗ്ഗ പ്രതിഭകളും ആധുനിക സാങ്കേതിക സങ്കേതങ്ങളിലൂടെയും അതിലുപരിയായി ആഴ്ചകളോളം നീണ്ട കഠിന പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ ഒട്ടേറെ കലാ വിരുന്നുകളെ താത്ക്കാലികമായി ഉപേക്ഷിക്കുവാനുള്ള ഇടം പ്രവർത്തകരുടെ തീരുമാനത്തിനു പിന്നിലുള്ളത്‌ ആരോഗ്യ വകുപ്പിന്റെ ഈ നിർദ്ദേശത്തെ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടെടുത്ത സുപ്രധാന കാല്‍ വെപ്പ്തന്നെയാണ്‌.

IDAM POSTPONES INDEPENDENCE DAY CELEBRATIONS

In the wake of the spreading of H1N1 flu, Idam has decided to postpone the
Indian Independence Day Celebrations, which was to be staged on Thursday,
August 13th at the Al-Maasa Hall. This decision was in response to the call by
Ministry of Health to avoid public gathering, which can owe to further
spreading of the disease.
Idam, a prominent face in the socio-cultural sphere of Muscat, was planning to
bring out an event with a special blend of arts to commemorate the 63rd
Independence Day of India. More than 60 participants were to perform at the
celebration supported by most modern digital technology.
“With more and more cases of H1N1 flu being reported, we have decided to
postpone our celebrations. We came to this decision to support the campaign
by the Health Ministry and as a precautionary measure,” said the organisers
.

2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഇടം സ്വാതന്ത്ര്യദിനാഘോഷങ്ങൾ


മസ്കറ്റിന്റെ സാംസ്കാരിക മണ്ഡലങ്ങളിലെ സ്ഥിരം ആവിഷ്കാരങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒട്ടേറെ കലാസാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇടം എന്ന പേരിൽ ഒരു പൊതു വേദിയിലേക്ക്‌ രൂപാന്തരപ്പെടുന്നത്‌ 27 മാർച്ച്‌ 2009ൽ ഇ.എം.സ്സ്‌ - എ.കെ.ജി അനുസ്മരണത്തോടനുബന്ധിച്ചാണ്‌, പ്രമുഖ മാധ്യമ പ്രവർത്തകനായ എം.ജി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷകനായി പങ്കെടുത്ത "ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ" എന്ന സെമിനാറോടു കൂടിയാണ്‌. പിന്നീട്‌ മസ്കറ്റിലെ മലയാളികളുടെ കലാപരവും സാംസ്കാരികവുമായ സങ്കൽപങ്ങളേയും ഇഛാശക്തിയെയും നെഞ്ചിലേറ്റിക്കൊണ്ട്‌ വളരെ ചെറിയ കാലയളവിൽ തന്നെ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ നടത്തിയ പരിപാടികൾ ഒട്ടേറെയാണ്‌. ആദ്യകാല കമ്മുണിസ്റ്റ്‌ നേതാവും അതിലുപരി കേരളത്തിലെ പ്രഥമ വനിതാ എം .എൽ. എ യുമായ ശ്രീ റോസമ്മ പുന്നൂസ്‌ മുഖ്യാതിഥിയായി പങ്കെടുത്ത വിഷു ഈസ്റ്റർ ആഘോഷമാണ്‌ ഇതിനു തുടക്കമായത്‌. അവസാനമായി, ഗൾഫിലെ സ്ഥിരം സമ്മർ ക്യാമ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ആധുനികതയുടെ സങ്കേതങ്ങളെയും പാരമ്പര്യജന്യ അറിവുകളെയും സമരസമായി സമന്വയിപ്പിച്ചു കൊണ്ട്‌ കഴിഞ്ഞ മാസം സംഘടിപ്പിക്കപ്പെട്ട കുട്ടികളുടെ ഉത്സവമായ ചങ്ങാതിക്കൂട്ടം വരെ ഇത്‌ എത്തി നിൽക്കുന്നു . പുതുതായ്‌ രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്മ എന്ന നിലക്കുള്ള എല്ലാ ബാലിശതകളെയും മറികടന്ന്, ആവിഷ്കരിച്ച ഓരോ പരിപാടിയും വ്യക്തമായ സാമൂഹ്യ പുരോഗമന കാഴ്ചപ്പാടുകൾ ലക്ഷ്യമാക്കിയുള്ളവയായിരുന്നു. ഈ പരിപാടികളുടെ ഒരു ഘട്ടത്തിൽ പോലും ആത്മാവ്‌ ഒട്ടും ചോർന്നു പോവാതെ ഇത്‌ നടപ്പിലാക്കാൻ കഴിഞ്ഞത്‌ ഇടത്തിന്റെ പ്രവർത്തകരുടെ മാത്രം മിടുക്കല്ല എന്ന് ഞങ്ങൾക്കറിയാം. ഇത്‌ മസ്കറ്റിലെ മലയാളി സമൂഹം ഇടത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും കൂടി വിജയമാണ്‌. പകർന്നു കിട്ടിയ ഈ ഒരു ആത്മവിശ്വാസം തന്നെയാണ്‌ അതി വിപുലമായ രീതിയിൽ മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള തീരുമാനത്തിനു പിന്നിലേയും ചാലക ശക്തി. ഈ മാസം 13 ന്‌ റൂവിയിലെ അൽമാസ ഓഡിറ്റോറിയത്തിൽ വെച്ച്‌ ഓരോ ഇന്ത്യക്കാരനും ജീവ വായു സമ്മാനിച്ച ത്യാഗോജ്ജ്വല ചരിത്ര മുഹൂർത്തങ്ങളുടെ സ്മരണകളെ പുതിയ കാലത്തിന്റെ ചടുലതയിലൂടെയും താളങ്ങളിലൂടെയും മസ്കറ്റിലെ മലയാളികളുടെ മുമ്പിൽ ആവിഷ്കരിക്കാൺ ശ്രമിക്കുകയാണ്‌ ഇടം. മസ്കറ്റിലെ വിദ്യാർത്ഥികളെയും കലാപ്രതിഭകളെയും കണ്ണി ചേർത്തുകൊണ്ട്‌ വ്യത്യസ്തവും നയന മനാഹരവുമായ നൃത്ത നൃത്യ ശിൽപങ്ങളാണ്‌ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ സ്വാതന്ത്ര്യ സമര ഭൂവിൽ മരിച്ചു വീണ അനേകായിരം രക്ത സാക്ഷികൾക്കുള്ള ഇടത്തിന്റെ ബാഷ്പാഞ്ജലിയാണ്‌. അതോടൊപ്പം ഇടം നിങ്ങളെ സ്വാഗതം ചെയ്യുന്നത്‌ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലേക്കും ഇത്‌ സാധ്യമാക്കിയ ചരിത്രത്തിലേക്കും കൂടിയാണ്. പരിപാടിയിൽ മസ്കറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്നു.
എല്ലാവർക്കും സ്വാഗതം.

മുരളിക്ക് ആദരാഞ്ജലി

മലയാള നാടക, സിനിമാ രംഗത്ത്‌ അഭിനയകലയിൽ പുതിയൊരു വ്യാകരണം കുറിച്ച മഹാ പ്രതിഭയായിരുന്നു മുരളി എന്ന അതുല്യ നടൻ. മലയാളി എന്നെന്നും ഓർമ്മിക്കുന്ന ഒട്ടേറെ കഥാ പാത്രങ്ങളെ വികാരങ്ങളുടെ പ്രകമ്പനം മുഴങ്ങുന്ന ശബ്ദവിന്യാസത്തിലൂടെയും അത്‌ കൃത്യമായി പ്രതിഫലിക്കുന്ന ശരീര ഭാഷയിലൂടെയും അദ്ദേഹം അനശ്വരമാക്കി. കാവ്യ നിരൂപണം ഡോക്യുമെന്ററി നാടകം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭ അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം സാംസ്കാരിക കേരളത്തിന്‌ ഒരു തീരാനഷ്ടമാണ്‌. ആ അതുല്യ പ്രതിഭയുടെ ഓർമ്മകൾക്ക്‌ മുമ്പിൽ
ഇടത്തിന്റെ ബാഷ്പാഞ്ജലി

2009, ജൂലൈ 4, ശനിയാഴ്‌ച

ചങ്ങാതിക്കൂട്ടത്തിന് വര്‍ണ്ണാഭമായ തുടക്കം.....

ഇടം മസ്ക്ക്റ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം (അവധികാല ക്യാമ്പ്)
ജൂലായ് 2ന് മറീനാബന്തര്‍ ബീച്ചില്‍ നിറഞ്ഞ സദസ്സില്‍ തെളിഞ്ഞ ക്യാമ്പ് ഫയറോടെ തുടക്കം കുറിച്ചു. കുട്ടികള്‍ ആലപിച്ച ക്യാമ്പ് ഗീതത്തിനിടെ ജൂലായ് 9,10 തിയ്യതികളില്‍ അനന്തപുരി ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ സാരഥികളായ കുട്ടികള്‍ സജേഷ് വിജയന്‍, ജിനി ഗോപി എന്നിവര്‍ ചേര്‍ന്ന് നിറഞ്ഞ സദസ്സിനേയും, ഇരമ്പുന്ന കടലിനേയും സാക്ഷി നിര്‍ത്തി ദീപം തെളിയിച്ചതോടെയാണ്
ചങ്ങാതിക്കൂട്ടത്തിന് തുടക്കമായത്.



6മണിയോടെ എത്തിചേര്‍ന്ന നൂറോളം കുട്ടികള്‍ മറീനാബന്തറിലെ നീന്തല്‍ക്കുളത്തില്‍ 9മണി വരേയും കളിച്ച് തിമിര്‍ക്കുകയായിരുന്നു. അതിനു ശേഷം നടന്ന വളരെ ലളിതമായ ചടങ്ങിലായിരുന്നു ക്യാമ്പിന്റെ ഉത്ഘാടനം. ഇടം പ്രസിഡന്റ് എ.കെ. മജീദ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ടായിരുന്നു



ഒമാനിലെ അറിയപ്പെടുന്ന ഡൈവിങ്ങ് വിദഗ്ദനും,
പരിശീലകനുമായ ശ്രീ. ഗോപി കുട്ടികള്‍ക്കായ്
ഡൈവിങ്ങ് ഉപകരണങ്ങള്‍ പരിജയപ്പെടുത്തിയതും, ഡൈവിങ്ങ് Demonstration നടത്തിയതും ചങ്ങാതിക്കുട്ടം കൂട്ടുകാര്‍ക്ക് ഒരു പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. കുട്ടികളില്‍ ചിലര്‍ ഡൈവിങ്ങ് നടത്തുന്നതും കാണാമായിരുന്നു. 9മണിയോടെ ബീച്ചില്‍ നിന്നും പിരിഞ്ഞ കുട്ടികളും, രക്ഷിതാക്കളും, ഇടം പ്രവൃത്തകരും അടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുകയും പുതിയ അംഗങ്ങളെ ശ്രീ. സോമന്‍ പരിജയപ്പെടുത്തുകയും ചെയ്തു.



ഈ ദിവസത്തെ ഈ വലിയ കൂട്ടായ്മ സംഘടിപ്പിച്ചത് ഇടത്തിലെ വനിതാപ്രവൃത്തകരായിരുന്നു. തുടര്‍ന്ന് നടന്ന പാട്ടും, കളികളിലൂം, എല്ലാ അംഗങ്ങളും പ്രായഭേധമന്യേ പങ്കെടുത്തു. പ്രവാസത്തിന്റെ നിര്‍വ്വികാരതയില്‍ ചില പുത്തന്‍ പ്രതീക്ഷകളാണ് ക്യാമ്പിന്റെ തുടക്കത്തോടെ സാദ്ദ്യമായതെന്ന് പുതിയ അംഗങ്ങള്‍ പലരും പങ്കുവെച്ചു. ഇടം വനിതാ വിഭാഗം സെക്രട്ടറി ശ്രീ‍മതി സാനിഷ് വിജയനും മറ്റ് വനിതാ അംഗങ്ങളും പ്രശംസനീയമാ‍യ പ്രവൃത്തനമാണ് കാഴ്ചവെച്ചത്.ക്യാമ്പ് ഫയര്‍ വിജയിപ്പിച്ച മുഴുവന്‍ അംഗങ്ങളേയും, പ്രത്യേകിച്ച് വനിതാവിഭാഗം അംഗങ്ങളേയും
ഇടം എക്സിക്ക്യൂട്ടിവ് കമ്മിറ്റി പ്രത്യകം അഭിനന്ദിച്ചു.


ഈ പ്രവൃത്തനത്തിന് ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാവര്‍ക്കും
ഇടം മസ്ക്കറ്റിന്റെ അഭിനന്ദനങ്ങള്‍

2009, ജൂൺ 29, തിങ്കളാഴ്‌ച

വിടവാങ്ങലിന്‌ മുമ്പിൽ ആദരാജ്ഞലികൾ....


മലയാള ചലചിത്രലോകത്തിന്‌ തന്റെ തിരക്കഥാ വിന്യാസത്തിലൂടെയും സംവിധാനത്തിലൂടെയും അനന്യമായ സ്ഥാനം നേടിക്കൊടുത്ത, സിനിമയുടെ സംവേദന ശേഷി തിരിച്ചറിഞ്ഞ ലോഹിതദാസ്‌ ശക്തമായ തന്റെ കഥാപാത്ര ആവിഷ്കാരത്തിലൂടെയായിരുന്നു സ്വന്തം സൃഷ്ടികളെ വേർതിരിച്ചു നിർത്തിയിരുന്നത്‌.
സമൂഹം ശ്രദ്ധിക്കപ്പടാതെ പോകുന്ന ഒറ്റപ്പെട്ട തുരത്തുകളും, വ്യക്തി ദുരന്തങ്ങളും അതിന്റെ വേദന ഭാഷയില്ലാത്ത വികാരം മാത്രമായി തീരുന്ന മുഹൂർത്തങ്ങളെയും സ്വന്തം നെഞ്ചോട്‌ ചേർത്തായിരുന്നു ഈ കലാകാരൻ അഭ്രപാളിയിലേക്ക്‌ സന്നിവേശിപ്പിച്ചിരുന്നത്‌.
വികലമായ സമൂഹ്യ കാഴ്ചപ്പാടുകൾ ചാർത്തിക്കൊടുത്ത കിരീടങ്ങൾ പലപ്പോഴും വ്യക്തിയെ നാടുകടത്തപ്പെടുന്നത്‌ ഒരിക്കലും തിരിച്ചുനടക്കാനാവാത്ത വിലക്കപ്പെട്ടവരുടെ ദീപുകളിലേക്കാണ്‌. ഈ ഒരു യഥർത്ഥ്യത്തെ തന്നെയാണ്‌ തനിയാവർത്തനത്തിലൂടെയും കിരീടത്തിലൂടെയും അതുപോലെത്തന്നെ മറ്റു സൃഷ്ടികളിലൂടെയും അദ്ദേഹം മലയാളിയെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നത്‌.
ഒരു ചെറുകഥാകൃത്തായി തന്റെ സർഗ്ഗാത്മകജീവിതത്തിന്‌ തുടക്കമിടുകയും പിന്നീട്‌ നാടകരചനയിലൂടെ സാന്നിദ്ധ്യമറിയിക്കുകയും എന്നാൽ കൂടുതൽ കാര്യക്ഷമമായി തനിക്ക്‌ സമൂഹത്തോട്‌ സംവേദിക്കാനുള്ള മാധ്യമം സിനിമയാണന്ന് തിരിച്ചറിയുന്നതോടു കൂടി സർഗ്ഗസൃഷ്ടികൾക്ക്‌ മുഖ്യ പങ്കും അദ്ദേഹം മാറ്റിവെച്ചത്‌ സിനിമാ പ്രവർത്തനങ്ങൾക്ക്‌ തന്നെയായിരുന്നു.
അതുകൊണ്ട്‌ തന്നെയാണ്‌ ഈ ഒരു വിയോഗം അരവിന്ദനും പത്മരാജനും ഭരതനും ശേഷം നമ്മെ കൂടുതൽ വ്യാകുലപ്പെടുത്തുന്നത്‌.

ഈ വിടവാങ്ങലിന്‌ മുമ്പിൽ ഇടത്തിന്റെ ആദരാജ്ഞലികൾ.

2009, ജൂൺ 21, ഞായറാഴ്‌ച

ചങ്ങാതിക്കൂട്ടം....

കുരുന്നുകളുടെ സർഗ്ഗ ശേഷിയെ ഉണർത്താനും വളർത്താനും ലക്ഷ്യമിട്ടു കൊണ്ട് ഇടം മസ്കറ്റ് സംഘടിപ്പിക്കുന്ന ‘ചങ്ങാതിക്കൂട്ടം‘ എന്ന വേനൽക്കാല ക്യാമ്പ് ജൂലായ് 2 ന് മദീനാ ബന്തറിൽ തുടങ്ങുന്നു. കുട്ടികളും മുതിർന്നവരും ചേർന്നുള്ള ഉല്ലാസപ്രദമായ നീന്തലിനു ശേഷം പരസ്പരം അറിയാനുതകും വിധം ഒരുമിച്ചു കൂടലിന്റെ ഒരു ക്യാമ്പ് ഫയറിനും സംഘാടകർ ഇടം ഒരുക്കിയിട്ടുണ്ട്.


ഒരാഴ്ചക്കു ശേഷം ജൂലായ് 9 , 10 തിയ്യതികളിൽ പുനരാരംഭിക്കുന്ന ക്യാമ്പിൽ നാട്ടറിവ് മുതൽ നൂതന സാങ്കേതിക വിദ്യകൾ വരെ ഏകോപിപ്പിച്ചു കൊണ്ടുള്ള
ഒരു പദ്ധതിക്കു് തുടക്കം കുറിക്കും.

പ്ലേ സ്റ്റേഷൻ പോലെ കൃത്യമായ അതിരുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മുൻ‌കൂർ തയ്യാർ ചെയ്യപ്പട്ട വിനോദോപാധികളിൽ നിന്ന് നമ്മളുടെ കുട്ടികളെ വൈയക്തികമായ പ്രതിഭയുടെ സർഗ്ഗസ്ഥലിയിലേക്ക് തുറന്നു വിടുക എന്ന ദർശനത്തോടെ സംഘടിപ്പിക്കുന്ന ഈ വേനൽക്കാല ക്യാമ്പ് നാടൻ പാട്ടുകളുടെയും കലകളുടെയും കളികളുടെയുമായ ഒരു പുതിയ സാംസ്കാരികാന്തരീക്ഷം കുട്ടികൾക്ക് തുറന്നുകൊടുക്കുന്നു. പുരോഗമനേച്ഛുക്കളുടെ കൂ‍ട്ടായ്മ എന്ന നിലക്ക് തങ്ങളുടെ പുതുതലമുറയ്ക്ക് പല കാരണങ്ങൾ കൊണ്ടും അപ്രാപ്യമാവുന്ന പാരമ്പര്യജന്യ മൂല്യങ്ങളുടെ താങ്ങും തണലും വീണ്ടെടുത്ത് നൽകണം എന്ന ഇച്ഛയിൽ നിന്നാണ് കുട്ടിക്കൂട്ടം എന്ന ഈ ആശയം തന്നെ രൂപപ്പെടുന്നത്. ഒരുപക്ഷേ ഇതുതന്നെയാവണം സ്ഥിരം സമ്മർ ക്യാമ്പുകളിൽ നിന്ന് ചങ്ങാതിക്കൂട്ടത്തെ വ്യത്യസ്തമാക്കുന്നത്‌.

സമ്മർ ക്യാമ്പിന്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

ജൂലായ് 2 വ്യാഴം

വേദി. മറീനാ ബന്തർ

ഉച്ചക്ക് 2 മുതൽ - നീന്തൽ

വൈകിട്ട് 5 മുതൽ - ക്യാമ്പ് ഫയർ


ജൂലായ് 9 വ്യാഴം -ജൂലായ് 10 വെള്ളി

രാവിലെ 8 മണി മുതൽ വൈകിട്ട് ആറ് മണി വരെ

വേദി. ഡാർസെയ്റ്റ് അനന്തപുരി റസ്റ്റോറന്റ്

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

ബന്ധപ്പെടേണ്ട നമ്പറുകൾ

ഗിരീഷ് - 99713683

മനോഹരൻ - 99382142

2009, ജൂൺ 14, ഞായറാഴ്‌ച

ഇ.എം.എസ്സ് ഉണ്ടായിരുന്നെങ്കില്‍....!!


സാമൂഹ്യവും സംഘടനാപരവുമായ തലങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായപ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിലാണ്‌ ഇടതുരാഷ്ട്രീയം അതിന്റെസ്ഥാപകനേതാക്കളിലൊരാളായ ഇ എം എസ്സിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്‌എന്നത്‌ കേവലം യാദൃഛികമാവാം. എങ്കിലും, അത്തരമൊരു വ്യക്തിപ്രഭാവത്തിന്റെഅഭാവം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി ഇടത്‌ പുരോഗമനപ്രസ്ഥാനങ്ങള്‍നേരിടുന്നുണ്ട്‌ എന്നത്‌ ഒരു വാസ്തവമാണ്‌. ഇടത്‌ രാഷ്ട്രീയത്തില്‍ ഇ എംഎസ്സിന്റെ പങ്ക്‌ എന്തായിരുന്നു എന്ന ഒരു അന്വേഷണം ഇടത്‌സഹയാത്രികര്‍ക്ക്‌ മുഴുവന്‍ ഒരു ആത്മാന്വേഷണമാവുന്നത്‌ ഈ പ്രത്യേകരാഷ്ട്രീയസ്ഥലിയില്‍ നിന്നാണ്‌.
ജനമധ്യത്തില്‍ നിന്ന് ഉരുവം കൊള്ളുന്ന പ്രായോഗിക രാഷ്ട്രീയവും ബൗദ്ധികമായഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് വളര്‍ന്നുവികസിക്കേണ്ട അതിന്റെപ്രത്യയശാസ്ത്രവും പരസ്പരപൂരകങ്ങളായിരിക്കേണ്ടതുണ്ട്. എന്നാല്‍ സ്വന്തംനിലയ്ക്ക്‌ അവ അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പ്രത്യയശാസ്ത്രത്തിനുംപ്രായോഗികതയ്ക്കുമിടയില്‍ ഗതാഗതക്ഷമമായ ഒരു പാലം ഉണ്ടാവേണ്ടതിലേക്കാണ്‌ഇത്‌ വിരല്‍ചൂണ്ടുന്നത്‌. ഇടതുപുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ആരായിരുന്നു ഇഎം എസ്സ്‌ എന്ന ചോദ്യത്തിനു ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാവുന്നഏറ്റവും സുഗമവും പ്രത്യക്ഷവുമായ ഉത്തരവും ഇതു തന്നെയാവും. ഇ. എം എസ്സ്‌ഒരു പാലമായിരുന്നു. മിനിമം കൂലിക്കും അടിസ്ഥാന അവകാശങ്ങള്‍ക്കുമായിതെരുവില്‍ സംഘടിക്കുന്ന തൊഴിലാളികള്‍ക്കും സാമൂഹ്യവും മനശ്ശാസ്ത്രപരവുംസാമ്പത്തികപരവുമായ മാനങ്ങള്‍ ഏകോപിക്കുന്ന അവരുടെ രാഷ്ട്രീയത്തിന്റെപ്രത്യയശാസ്ത്രത്തിനും ഇടയില്‍ വലിച്ചുകെട്ടിയ ഒരു പാലമായിരുന്നു, ഇ എംഎസ്സ്‌. അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ അതിലൂടുള്ളവരവുപോക്കുകള്‍ സുഗമമായിരുന്നു. വര്‍ത്തമാനരാഷ്ട്രീയസാഹചര്യങ്ങളില്‍തോൽ‌വിക്ക് കാരണം എന്ന നിലയിലാണെങ്കില്‍ പോലും പ്രസ്ഥാനം ജനങ്ങളില്‍നിന്ന് അകന്നുവെന്ന് നേതാക്കന്മാര്‍ നടത്തുന്ന കുറ്റസമ്മതം അത്തരമൊരുഗതാഗതത്തിന്റെ തകര്‍ച്ചയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇടത്‌രാഷ്ട്രീയത്തിന്റെ പുതിയ പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങള്‍സാധാരണമനുഷ്യരുടെ സാമാന്യയുക്തി വരെയെങ്കിലും കൊണ്ടുചെല്ലാന്‍പ്രസ്ഥാനത്തിന്‌ കഴിയുന്നില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍നിവൃത്തിയില്ലാത്ത അടിസ്ഥാനവര്‍ഗ്ഗത്തിനാവട്ടെ ഇത്തരംബൗദ്ധികദന്തഗോപുരങ്ങളിലേക്ക്‌ നടന്നുകയറാനുള്ള ആവതുമില്ല. ഇതൊക്കെഎന്തിന്റെ സൂചകങ്ങളാണ്‌?
പുരോഗമനവാദികളായ ബുദ്ധിജീവികളുമായുള്ള കൂട്ടായ്മ ഇടതുപക്ഷത്തിന്റെമുഖമുദ്രയായിരുന്നു, അടുത്തകാലംവരെ. വയലാര്‍, വൈലോപ്പിള്ളി, ചെറുകാട്‌,കൃഷ്ണയ്യര്‍ തുടങ്ങിയ ധിഷണാശാലികളുടെയും സര്‍ഗ്ഗപ്രതിഭകളുടെയും നീണ്ട ഒരുനിരതന്നെയുണ്ട്‌ പ്രസ്ഥാനത്തിന്റെ ഗതകാലചരിത്രത്തില്‍. ഇവിടെയും ഒരു പാലംപ്രവര്‍ത്തിച്ചിരുന്നു. അത്‌ സ്വയം സര്‍ഗപ്രതിഭകള്‍ കൂടിയായിരുന്ന ഇ എംഎസ്സിനെയും മുണ്ടശ്ശേരിയെയും പോലുള്ളവര്‍ ചേര്‍ന്നുണ്ടായതായിരുന്നു.ഇന്നാവട്ടെ ഇങ്ങനെയൊരു പാലം ഇല്ല എന്നു മാത്രമല്ല സഹവര്‍ത്തിക്കേണ്ടഇത്തരം കരകള്‍ തമ്മിലുള്ള അകലം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.പ്രൊഫസര്‍ എം എന്‍ വിജയനെപ്പോലുള്ളവര്‍ക്ക്‌ സ്വയംപുറത്തുപോകേണ്ടിവന്നതിനെ ഈയൊരു സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍ എന്നുതോന്നുന്നു. ഹമീദ്‌ ചേന്നമംഗലൂരിനെയും എം എന്‍ കാരശ്ശേരിയേയും പോലുള്ളവരെഅകറ്റിനിര്‍ത്താന്‍ കാണിക്കുന്ന അമിതൗത്സുക്യം കൂടി പരിഗണിക്കുമ്പോള്‍പ്രശ്നം പ്രത്യയശാസ്ത്രത്തെയും പ്രായോഗികരാഷ്ട്രീയത്തെയും തമ്മില്‍ബന്ധിപ്പിക്കുന്ന പാലത്തിന്റെ അഭാവം മാത്രമല്ലെന്ന് വരുന്നു.പ്രായോഗികരാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാവാത്തത്‌ എന്ന ഭാഷ്യത്തോടെനടത്തുന്ന വലതുവ്യതിയാനങ്ങളോട്‌ കലഹിച്ച്‌ പിരിഞ്ഞ്‌ പോയ ബുദ്ധിജീവികളുംസാംസ്കാരികപ്രവര്‍ത്തകരും പൊതുജനസമക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക്‌യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കുന്നതില്‍ വര്‍ത്തമാനഇടതുബുദ്ധിജീവികള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഇവയൊന്നും കേവലംബൗദ്ധിക അങ്കങ്ങളായിരുന്നില്ല എന്ന ബോധ്യം അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ ഒരുഅരക്ഷിതത്വം പടര്‍ത്തുന്നു. അങ്ങനെയുണ്ടാകുന്ന ചെറുത്തുനില്‍പ്പുകളെഇടത്‌ തീവ്രവാദമായി മുദ്രകുത്തി മാറ്റിനിര്‍ത്താനുള്ള പ്രസ്ഥാനത്തിന്റെശ്രമങ്ങളാവട്ടെ പഴയപോലെ ഫലിക്കുന്നുമില്ല. ഇവിടെയാണ്‌അടിസ്ഥാനമൂല്യങ്ങളില്‍ കാലികമായി വരേണ്ടുന്ന മാറ്റങ്ങളെ സുതാര്യമായിജനപക്ഷത്തുനിന്ന് വ്യാഖ്യാനിച്ച്‌ ഫലിപ്പിക്കാന്‍ ശേഷിയുള്ള ഒരുനേതാവിന്റെ അഭാവം പ്രകടമാവുന്നത്‌. ഇ എം എസ്സ്‌ ഉണ്ടായിരുന്നെങ്കിലെന്ന്ചുമട്ട്‌ തൊഴിലാളി മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവര്‍ആശിച്ചുപോവുന്നത്‌.


വിശാഖ് ശങ്കർ

2009, ജൂൺ 10, ബുധനാഴ്‌ച

നീർമ്മാതളം കൊഴിഞ്ഞപ്പോൾ.....


ഒടിവിൽ വാതിൽ അടച്ച്താക്കോൽ കൈസഞ്ചിയിലിട്ടപ്പോൾഅയാൾ കീശയിൽ നിന്നും ഒരു മരപ്പാവ പുറത്തെടുത്ത് അവളെ കാണിച്ചു.അത് കറുത്ത മരംകൊണ്ട്പരുക്കൻ മട്ടിൽ ചെത്തിയുണ്ടാക്കിയ ഒരു സ്തീ രൂപ മായിരുന്നു.അതിന്റെ തലമുടി നെറുകയിൽ കെട്ടിവെച്ചിരുന്നു.ഹാ.. എന്റെ മരപ്പാവ..!!!വളരെ കൊല്ലത്തിനു ശേഷം കാണുകയാണെങ്കിലുംഅവർക്ക അതിന്റെ ഓർമ്മയുണ്ടായിരുന്നു.........
നീർമ്മാതളം പൂത്തപ്പോൾ.............


മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യ, ആറ് പതിറ്റാണ്ട് കാലത്തോളം മലയാള കഥാസാഹിത്യത്തിൽതുലാവർഷം പോലെ നീർമാതളത്തിന്റെ സുഗന്ധവുമായിപെയ്തിറങ്ങിയ ആ കഥാകാരി മെയ് 31 രാവിലെ ലോകത്തിലെ മുഴുവൻ സാഹിത്യ സ്നേഹികളെയും ദുഖത്തിലാഴ്ത്തികൊണ്ട് യാത്രയായി.
ആ വേർപാടിൽ മസ്കറ്റിലെ ഇടം പ്രവർത്തകർ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
31.05.2009 വൈകിട്ട് 8 മണിക്ക് റൂവി ഗോൾഡൻ റെസ്റ്റോറന്റിൽ വെച്ച്നടന്ന അനുശോചന യോഗത്തിൽ പ്രശസ്ത കഥാകൃത്ത് എൻ. ടി ബാലചന്ദ്രൻഅനുസ്മരണ പ്രഭാഷണം നടത്തി. മലയാളത്തിലെ സ്ത്രീ എഴുത്ത് വെറും മാതൃത്വത്തിലോ മറ്റ് പൊതു സാമൂഹ്യ പ്രശ്നങ്ങളിലോ മാത്രം വിരചിച്ച സമയത്ത് ശരീരത്തെ തന്നെ ഭാഷയും ഭാവനയുമൊക്കെ ആക്കി പ്രണയത്തിന്റെയും രതിയുടെയും പുതിയ അനുഭവ മണ്ഡലങ്ങളാണ് മാധവിക്കുട്ടി മലയാളിക്ക് സമ്മാനിച്ചത്. ശരീരം അശ്ലീലമല്ല മറിച്ച് പവിത്രമാണ് എന്ന നൂതന കാഴ്ചപ്പാടാണ് അവർ അതിലൂടെ നമുക്ക് പകർന്നു തന്നത്. മാധവിക്കുട്ടിയുടെ കഥകളിൽ ഒരിക്കലും ഒരമ്മയുടെ വാത്സല്യമോ താരാട്ടോ അല്ല പകരം തനിക്ക് അവരുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ഒരു കാമുകിയുടെ തിളക്കവും ചുണ്ടുകളിൽ പ്രണയത്തിനായുള്ള ദാഹവുമായിരുന്നു എന്നാണ് തന്റെ ചെറുപ്പത്തിലെ വായനാനുഭവങ്ങളെ എൻ.ടി പങ്കുവെച്ചത്. എന്നാൽ രചനകളിൽ മാധവിക്കുട്ടി കാണിച്ച ധൈര്യവും ആർജ്ജവവുമാണ് പുതിയ തലമുറയിലെ ശക്തരായ സ്ത്രീ എഴുത്തുകാരെ നമുക്ക് സമ്മാനിച്ചതെന്നും ഇതാണ് അവരുടെ ഒരു വലിയ സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റിലെ കലാസാംസ്കാരിക മേഖലയിലുള്ള വിവിധ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽശ്രീ. ഉമ്മൻ, ഇടം സാഹിത്യ വിഭാഗം സെക്രട്ടറി എ.വി. കൃഷ്ണകുമാർ, അപർണ്ണ, ശങ്കരൻ കുട്ടി, സുനിൽ മുട്ടാർ,ശബ്നം ഗഫൂർ, ഷാജി കാളാണ്ടീയിൽ, സിദ്ദിക്ക് മങ്കട എന്നിവർ സംസാരിക്കുകയും ഇടം വനിതാ വിഭാഗം സെക്രട്ടറി സാനേഷ് വിജയൻ നന്ദി പറയുകയും ചെയ്തു.


IDAM grieves the demise of Kamala SurayyaSaturday, May 31; IDAM, a cultural space for progressive people,grieved the demise of prominent indo-anglican writer Kamala Surayya.IDAM organized an immediate condolence meeting to pay respects to theeminent malayali writer. It was held at the Golden City restauranthall, Ruwi.The meeting was well attended and had representatives from almost allthe distinguished socio-cultural organizations of Muscat. Of those whowere present, many spoke of their personal experiences withMadhavikutti (Kamala Surayya), of how her writings moved them and ofthe irreplaceable loss her death poses before both English andMalayalam literature.The chief address was given by N. T. Balachandran. He expressed hisheartfelt sorrow and his words tingled the “familiar ache” in all. Hwclaimed that with Madhavikutti, we have seen the last of the mostexpressive writers of Malayalam.The turnout of the meeting comprised both children and adults whichjust goes to show the important place Kamala Surayya holds in theheart of every Malayali and as she always wanted,
she shall be lovedforever.
“I want to be loved, And,If it is not to be had,
I want to be dead, just dead.”


2009, ജൂൺ 1, തിങ്കളാഴ്‌ച

പ്രഥമ ജനറൽബോഡി യോഗം-29.05.2009


ഇടം മസ്ക്കറ്റിന്റെ പ്രഥമ ജനറൽബോഡി യോഗം മെയ് 29ന് രാവിലെ 11 മണിക്ക് അനന്തപുരി റസ്റ്റോറന്റിൽ വെച്ച് നടന്നു. നൂറിലേറെപ്പേർ പങ്കെടുത്ത യോഗത്തിൽ ശ്രീ. ഷിലിൻ സ്വാഗതം ആശംസിച്ചു, ശ്രീ. മജീദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. അജയൻ 11 അംഗ ഭാരവാഹികളുടെ പേരുകൾ നിർദ്ദേശിക്കുകയും യോഗം ഐക്യകണറ്റയേന അംഗീകരിക്കുകയും ചെയ്തു. സർവ്വശ്രീ. മജീദ് (പ്രസിഡന്റ്), ഗഫൂർ (ജനറൽ സെക്രട്ടറി), ജഗദീഷ് (ട്രഷർ), ഷിലിൻ (വൈസ് പ്രസിഡന്റ്), മനോഹർ മാണിക്കത്ത് (അസി. സെക്രട്ടറി), സാനിഷ് വിജയൻ (വനിതാ വിഭാഗം), ഷാജി കാളാണ്ടിയിൽ (കലാ വിഭാഗം), സുനിൽ മുട്ടാർ (സാമൂഹ്യക്ഷേമ വിഭാഗം), കൃഷ്ണകുമാർ (സാഹിത്യവിഭാഗം), ഗിരീഷ് മങ്ങാട്ടിൽ (കായികം, കുട്ടികളുടെ വിഭാഗം), സുനിൽ സലാം (മാധ്യമ വിഭാഗം) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പിന്നീട് ഭാരവാഹികൾ ഭാവിപരിപാടികൾ വിശദീകരിക്കുകയും, അതേക്കുറിച്ച് വിശദമായ ചർച്ച നടക്കുകയും ചെയ്തു. ഉയർന്ന അക്കാദമിക്ക് വിജയങ്ങൾ കരസ്ഥമാക്കിയ ഷബ്നം ഗഫൂർ, പ്രതീക്ഷ പ്രഭാഷ്, സജേഷ് വിജയൻ എന്നിവരെ യോഗം ഹാർദ്ദമായി അഭിനന്ദിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി മറുപടി പ്രസംഗത്തിൽ ഭാവി പരിപാടികളെപ്പറ്റി വിശദമായി പ്രതിപാധിക്കുകയും ചെയ്തു. ശ്രീ. മനോഹർ മാണിക്കത്ത് കൃതജ്ഞത രേഖപ്പെടുത്തി.




First General body of Idam Muscat was held at Banquet hall of Ananthapuri restaurant Darsait on 29 May at 11 AM. The meeting was attended by more than 100 people from different walks of life residing in Muscat. The general body approved a panel of 11 people, proposed Ajayan, as the executive committee of the organization. Among which offices designated are as under:
A K Majeed ( President), K M Gafoor (General Secretary),

Jagadish (Treasurer), P B Shilin (Vice President), Manohar Manikoth( Asst. Gen. Secretary),
Sanish Vijayan (Secretary – Women’s wing),
Shaji Kalandiyil (Secretary – Arts wing),
Sunil Mutar (Secretary – Social Welfare) , A V Krishnakumar (Secretary – Literary wing),
Gireesh Mangattil (Secretary - Children’s wing),
Sunil Salam (Secretary - Media & Entertainment).



2009, മേയ് 30, ശനിയാഴ്‌ച

കമലസുരയ്യക്ക് ആദരാഞ്ജലികൾ


മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രിയ സാഹിത്യകാരി കമലാ സുരയ്യ (മാധവിക്കുട്ടി) അന്തരിച്ചു. 75 വയസ്സായിരുന്നു. പൂണെ ജഹാംഗീര്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.55 നായിരുന്നു അന്ത്യം. ഏറെ നാളായി കടുത്ത പ്രമേഹ രോഗത്തിനു ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ ഏപ്രില്‍ 17നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. സഹായിയായ അമ്മുവും മകന്‍ ജയസൂര്യയും മരിക്കുമ്പോള്‍ അടുത്തുണ്ടായിരുന്നു.കവയിത്രി ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31നു പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു മാധവിക്കുട്ടിയുടെ ജനനം. ഭര്‍ത്താവ്‌ പരേതനായ മാധവദാസ്‌. മക്കള്‍: എം ഡി നാലപ്പാട്‌, ചിന്നന്‍ ദാസ്‌, ജയസൂര്യ ദാസ്‌. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാ ദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷിലും നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കിടെ 1999 ല്‍ ഇസ്ലാം മതം സ്വീകരിച്ച്‌ കമലസുരയ്യ എന്നു പേരുമാറ്റി. കമലസുരയ്യയുടെ ആദ്യ കഥാസമാഹാരം 1955 ല്‍ ഇറങ്ങിയ മതിലുകള്‍ ആയിരുന്നു. മറ്റു കൃതികള്‍: തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്മരണകള്‍, നീര്‍മാതളം പൂത്തകാലം. വണ്ടിക്കാളകള്‍ എന്ന നോവലായിരുന്നു കമലസുരയ്യയുടെ അവസാന കൃതി‍. ഇംഗ്ലിഷ്‌ കവിതാ സമാഹാരങ്ങള്‍: സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്റ്റഡ്‌ പോയംസ്‌.പുരസ്കാരങ്ങള്‍: ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്ഛന്‍ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്‌. ഇലസ്ട്രേറ്റഡ്‌ വീക്ക്‌ലി ഓ‍ഫ്‌ ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.

മലയാള സാഹിത്യത്തിലെ എക്കാലത്തേയും ആ വലിയ എഴുത്തുകാരിക്ക്
ഇടം മസ്ക്കറ്റിന്റെ ആദരാഞ്ജലികൾ

2009, മേയ് 25, തിങ്കളാഴ്‌ച

ജനറല്‍ബോഡിയോഗം മെയ് 29


പ്രിയ മെമ്പര്‍,

മസ്ക്കറ്റിലെ പുരോഗമന ചിന്താഗതിക്കാരായ സാംസ്ക്കാരിക പ്രവൃത്തകരുടെ കൂട്ടായ്മയായ
ഇടം മസ്ക്കറ്റിന്റെ പ്രഥമ ജനറല്‍ബോഡിയോഗം മെയ് 29 വെള്ളിയാഴ്ച രാവിലെ 10മണിക്ക്
ഡാര്‍സൈറ്റ് അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച് ചേരുകയാണ്.

ഇടത്തിലെ അംഗമായ താങ്കള്‍ കുടുംബസമേതം പ്രസ്തുത യോഗത്തിലും, യോഗാനന്തരമുള്ള
മദ്ധ്യാഹ്ന ഭക്ഷണത്തിനും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇടം

2009, മേയ് 19, ചൊവ്വാഴ്ച

സഖാവ് ഇ.കെ. നായനാര്‍ അനുസ്മരണം

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മോട് വിട പറഞ്ഞ
സഖാവ് ഇ.കെ. നായനാരുടെ അനുസ്മരണദിനമാണ് ഇന്ന് May 19
മുഖ്യമന്ത്രി, പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി,
ദേശാഭിമാനി പത്രാധിപര്‍ എന്നി നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച
സമഗ്രപോരാളിയായ സഖാവിന്റെ ജീവിതം കേരളീയ രാഷ്ടീയചരിതങ്ങള്‍ക്കിടയില്‍
അവിസ്മരണീയമായ അദ്ധ്യായമായി നിലകൊള്ളുന്നു.

നിരൂപണമുള്‍പ്പടെയുള്ള സാഹിതീശാഖകളില്‍ മുദ്ര പതിപ്പിച്ച
സമരസംഘാടകനായ അദ്ദേഹം, തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും
രാഷ്ട്രീയ എതിരാളികളുടെപോലും ആദരം ഏറ്റുവാങ്ങിയിരുന്നുവെന്നത് ശ്രദ്ധേയമാണ്
ലാളിത്യവും നിഷ്കളങ്കവുമായ പെരുമാറ്റവും ഫലിതോക്തി നിറഞ്ഞ സംഭാഷണചാതുര്യവും
അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.

മറ്റ് രാഷ്ടീയനേതാക്കളില്‍ നിന്നും ഭിന്നമായി സാധാരണക്കരന്റെ മനസ്സില്‍
ആദരണീയമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ സഖാവിന്റെ ജീവിതം
ദീപ്തമായ സ്മരണയായും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമായും
നിലനില്‍ക്കട്ടെ !


അഭിവാദനങ്ങളോടെ,
ഇടം മസ്ക്കറ്റ്

2009, ഏപ്രിൽ 19, ഞായറാഴ്‌ച

ഇടം - വിഷു, ഈസ്റ്റര്‍ ആഘോഷിച്ചു

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മസ്കറ്റിലെ മലയാളികളുടെ കലാസാംസ്കാരിക മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്ന ഒരു കൂട്ടായ്മ “ഇടം” മസ്ക്കറ്റ് എന്ന പേരില്‍ സമാന ചിന്താഗതിക്കാരായ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.
മസ്ക്കറ്റിലെ ഈ സംഘടന ഏപ്രില്‍ 17 വെള്ളിയാഴ്ച ഡാര്‍സൈറ്റ് അനന്തപുരി ഹാളില്‍ വെച്ച് വിപുലമായ പരിപാടികളോടെ വിഷു, ഈസ്റ്റര്‍ ആഘോഷിച്ചു.

ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവും കേരളത്തിലെ പ്രഥമ വനിതാ എം.എല്‍.ഏ യുമായ സഖാവ്. റോസമ്മ പുന്നൂസ്സിന്റെ സാന്നിദ്ധ്യം ചടങ്ങിനെ ധന്യമാക്കി. മനോഹര്‍ മാണിക്കത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ , മജീദ് അദ്ധ്യക്ഷംവഹിക്കുകയും, കെ.എം. ഗഫൂര്‍ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ച് വിശദമായിസംസാരിക്കുകയും ചെയ്തു.

ചടങ്ങില്‍ വച്ച് പ്രശസ്ത സാഹിത്യകാരനുംസാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ. എന്‍ ടി. ബാലചന്ദ്രന്‍, സഖാവ്റോസമ്മാ പുന്നൂസിന് ഉപഹാരം സമര്‍പ്പിക്കുകയും, ശ്രീമതി നൂര്‍ജഹാന്‍ടീച്ചര്‍, ഗിരിജാ ബക്കര്‍ എന്നിവര്‍ ആ‍ശംസാ പ്രസംഗം നടത്തുകയും ചെയ്തു.

ഇടം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരക്കളി, കുട്ടികള്‍ അവതരിപ്പിച്ച വിവിധ ഇനം നൃത്തങ്ങള്‍, മലയാളം, തമിഴ്, ഹിന്ദി സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനമേള മുതലായ പരിപാടികള്‍ വിഷു, ഈസ്റ്റര്‍ ആഘോഷത്തെ തീര്‍ത്തും വ്യത്യസ്ത മാക്കി. തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.