2011, നവംബർ 21, തിങ്കളാഴ്‌ച

വിജയന്‍ മാഷ് സ്മാരക പുരസ്ക്കാരം ശ്രീ. ടി. എന്‍ . ജോയിക്ക്


''ഇടം മസ്ക്കറ്റ്'' ന്റെ പ്രഥമ എം . എന്‍ . വിജയന്‍ മാഷ് സ്മാരക പുരസ്ക്കാരം ശ്രീ. ടി. എന്‍ . ജോയിക്ക് ലഭിച്ചു. അമ്പതിനായിരത്തി ഒന്ന് രൂപയും പുരസ്ക്കാരശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ്‍ ഈ അവാര്‍ ഡ്. അടിയന്തരാവസ്ഥക്കാലത്തെ നക് സ്ലെറ്റ് തടവുകാരെക്കുറിച്ചുള്ള "ഇങ്ങനെയും കുറെ മലയാളികള്‍ '' എന്ന പുസ്തകം സാക്ഷാത്കരിച്ചതിനാണ്‍ ഈ പുരസ്ക്കാരം . ഫ്ളെയിം ബുക്ക്സാണ്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
2011 ഡിസം ബര്‍ 25ന്‍ കേരള സാഹിത്യ അക്കാദമിയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ പ്രസിദ്ധ കഥാക്ര ത്ത് ശ്രീ. സക്കറിയ ടി. എന്‍ . ജോയിക്ക് പുരസ്ക്കാരം നല്‍ കുന്നതാണ്.
മലയാളിയുടെ സാഹിത്യ-സാസ്കാരിക-വൈജ്ഞാനിക മണ്ഡലങ്ങളില്‍ അതാതു വര്‍ ഷങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന ഏറ്റവും മികച്ച ക്രതികള്‍ ക്കാണ്‍ ഇടം മസ്ക്കറ്റിന്റെ എം . എന്‍ . വിജയന്‍ മാഷ് സ്മാരക പുരസ്ക്കാരം ലഭിക്കുക എന്ന് ഇടം പ്രസിഡ്ണ്ട് എ. കെ. മജീദും , ജനറല്‍ സെക്രട്ടറി കെ. എം . ഗഫൂറും അറിയിച്ചു.
ആധുനിക മലയാളിയുടെ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടെയും പുതിയ ചരിത്രം എഴുതിച്ചേര്‍ ത്ത അനേകം പോരാളികളെ മറവിയില്‍ നിന്നും വീണ്ടെടുക്കുകയാണ്‍ ഈ പുസ്തകം ചെയ്തിരുക്കുന്നതെന്ന് ജൂറി അം ഗങ്ങളായ ശ്രീ. എം . ജി. രാധാക്രഷ്ണന്‍ , വി. കെ. ശ്രീരാമന്‍ , ദിലീപ് രാജ്, ഹസന്‍ കോയ എന്നിവര്‍ പ്രഖ്യാപിച്ചു.

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

വിമര്‍ശ്ശനങ്ങള്‍ ശകാരങ്ങളിലേക്ക് അധപ്പതിക്കുന്നത് ഉത്കണ്ഡാജനകം ഇടം മസ്കറ്റ്


സമകാലിക കേരളീയാന്തരീക്ഷത്തില്‍ സാംസ്കാരിക രാഷ്ട്രീയ വിമര്‍ശ്ശനങ്ങള്‍ വൈര്യങ്ങളുടെ അശ്ലീലാന്തരീക്ഷത്തിലേക്ക് മലിനപ്പെടുന്നത് ഉത്കണ്ഡ ഉണര്‍ത്തുന്ന കാര്യമാണന്ന് ഇടം മസ്കറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വിദ്വേഷത്തിന്റെയും വ്യക്തികത വൈരാഗ്യത്തിന്റെയും കുടുസ്സായ ഇടങ്ങളിലേക്ക് രാഷ്ട്രീയ വ്യവഹാരങ്ങളും പ്രതിരോധത്തിന്റെ അലയൊലികളും ചുരുങ്ങുമ്പോള്‍ തമസ്കരിക്കപ്പെടുന്നത് വളരെ പ്രാധമികമായ് രാഷ്ട്രീയ പരിഹാരത്തിന്‌ കാത്തു നില്‌ക്കുന്ന ജനകീയ പ്രശ്നങ്ങളാണ്‌. ഇത്തരത്തില്‍ അതിപ്രഥമമായ് പരിഗണിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ നമ്മുടെ ഭരണനിര്വ്വഹണ സം‌വിദാനത്തിന്‌ പരിഗണിക്കാന്‍ സമയം കിട്ടാത്ത വിധത്തില്‍ നിയമ സഭ ഇപ്പോള്‍ പ്രക്ഷുബ്ദമായിക്കൊണ്ടിരിക്കുകയാണ്‌.
മാറി വരുന്ന ഭാഷയും സം‌വേദന രീതികളും സമൂഹ്യജീവിതത്തന്റെ പ്രതിഫലനങ്ങളാണ്‌. സമകാലിക കേരളീയ രാഷ്ട്രീയാവസ്ഥയില്‍ ഇതിപ്പോള്‍ പ്രതിഫലിക്കുന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വെളിവാക്കപ്പെടുന്ന അസഹിഷ്ണുതയുടെ മലീമസമായ പദപ്രയോഗങ്ങളിലൂടെയാണ്‌. വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രമുള്ള പ്രായം ചെന്ന മനുഷ്യനെ കാമഭ്രാന്തന്‍, ഞരമ്പു രോഗി എന്ന് പൊതുയോഗത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്തവിധം ഒരു സംസ്ഥാന മന്ത്രി മുദ്രകുത്തുന്നു. ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാകേണ്ട നിയമ സഭയില്‍ ഒരംഗം മിസ്റ്റര്‍ എന്നൊരു മന്ത്രിയെ വിളിച്ചത് അപരാധമായന്നും. അയാള്‍ പട്ടികജാതിക്കാരനാണെന്നതിന്റെ പേരില്‍ പട്ടികജാതിക്കാരന്‍ പൊട്ടന്‍ എന്നും ഗവണ്മന്റിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അധിക്ഷേപിക്കുമ്പോള്‍ അത് പ്രതിഫലിപ്പിക്കുന്നത് പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയും പിള്ളസമൂഹത്തില്‍ ജനിച്ച യുവ മന്ത്രിയോടുള്ള വിധേയത്വവുമാണ്‌. ഇത്തരം പ്രവണതകള്‍ ഭാഷയില്‍ കടന്നു വരുന്നത് കേരളീയ സമൂഹം ഇന്നേവരെ നേടിയടുത്ത എല്ലാ പുരോഗമന മൂല്യങ്ങളെയും പിറകോട്ട് കൊണ്ടു പോകുന്നതാണ്‌, ഇതിനെതിരായ് കക്ഷിരാഷ്ട്രീയ ഭേദമന്യ ഒരു സാംസ്കാരിക പ്രതിരോധം ഉയര്‍ന്നു വരേണ്ടതും ഭാഷയെ പുരോഗമനപരവും ഉച്ചനീചത്വങ്ങളില്ലാത്ത പര‍സ്പര ബഹുമാനങ്ങളിലൂന്നിയുള്ള വിമര്‍ശ്ശനത്തിന്റെ സാധ്യതയിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതും കൂടിയാണ്‌.
ആരോഗ്യപരമായ വിമര്‍ശ്ശനങ്ങളുടെയും അതുവഴി ഉണ്ടാകാന്‍ സാധ്യതയുള്ള ജനപക്ഷ പരിഷ്കരണങ്ങളെയും പാടെ തള്ളിക്കളയുന്ന ഇത്തരം വ്യ്കതിഗത ജനവിരുദ്ധ ശകാരങ്ങളെ ചോദ്യം ചെയ്തു തോല്‌പ്പിക്കുന്ന ചരിത്രഘട്ടം വിദൂരമല്ല എന്നും ഇടം പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു,

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

കാക്കനാടന്റെ നിര്യാണത്തില്‍ ഇടം അനുശോചിച്ചു


പ്രമുഖ സാഹിത്യകാരന്‍ കാക്കനാടന്റെ വിയോഗത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു. പരമ്പരാഗത മൂല്യസങ്കല്‌പങ്ങളെ മത്രമല്ല സാഹിത്യത്തിരചനയില്‍ നിലവില്‍ പുലര്‍ത്തിപ്പോന്ന ഭാഷയുടെ ലാവണ്യ സങ്കല്പങ്ങളെത്തന്നെ അദ്ദേഹം പലപ്പോഴും വെല്ലുവിളിച്ചു. സാമൂഹിക സാംസ്കാരിക ജീവിതത്തിനും രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കും സംഭവിക്കുന്ന വിപത്തുകളെ അദ്ദേഹം യാതൊരു സന്ധിയുമില്ലാതെത്തന്നെ വളരെ തീഷ്ണമായ് വെളിപ്പെടുത്തി. നമ്മുടെ ചിന്തകളില്‍ പലപ്പോഴും പ്രകോപനങ്ങള്‍ സൃഷ്ടിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനും കാക്കനടന്‌ കഴിഞ്ഞു. ഇത്തരത്തില്‍ മലയാള സാഹിത്യത്തില്‍ ആധുനികതയുടെ ശില്‌പികളില്‍ പ്രധാനിയായ കാക്കനാടന്റെ വിയോഗം ഏറെ വിഷമിപ്പിക്കുന്നതാണെന്ന് ഇടം അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

IDAM MUSCAT EID – ONAM CELEBRATIONS 2011

ഇടം മസ്കറ്റ് സെപ്റ്റംബര്‍ 16 വെള്ളിഴായ്ച്ച റൂവി അല്‍മാസാ ഹാളില്‍ സംഘടിപ്പിച്ച ഈദ് ഓണം ആഘോഷ പരിപാടി വമ്പിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള അറുന്നൂറോളം പേരണ്‌ ഈ ആഘോഷത്തില്‍ സജീവ സാന്നിദ്ധ്യമായത്. രാവില പാത്ത് മണിയോടു കൂടി തുടങ്ങിയ ആഘോഷ പരിപാടികളില്‍ ഇടത്തിന്റെ കലാകാരന്മാര്‍ അവതരിപ്പിച്ച വ്യ്ത്യസ്ത കലാ പരിപാടികളുണ്ടായിരുന്നു. പാട്ടും നൃത്തവും കളികളുമെല്ലാമായി തികച്ച്യും ഉത്സാവന്തരീക്ഷത്തിലായിരുന്നു അല്‍മാസാ ഹാള്‍. ഇടം മെംബര്‍മാര്‍ തന്നെ പാചകം ചെയ്ത വിഭവ സമൃദ്ധമായ ഓണ സദ്യയായിരുന്നു ഈദ് ഓണാഘോഷത്തിന്റെ മറ്റൊരു പ്രത്യേകത. പരിപാടിയുടെ ഭാഗമായുണ്ടായിരുന്ന റാഫല്‍ ഡ്റോയിലെ വിജയികള്‍ക്കുള്ള സമ്മനദാനത്തോടു കൂടി രാവിലെ തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി.



Idam Muscat, conducted their Eid-Onam celebrations at Al Masa Hall, Ruwi on Friday, September 16. The celebration was a tremendous success and had a turnout of around 600 people. The major attraction of the event was the Onasadya, the traditional feast of Kerala served on Onam.

In actuality, the celebrations began the day before, Thursday, September 15th, with the preparations for the feast. Every dish served was prepared by the members of Idam Muscat, themselves. Starting from that, to the end of the celebrations at evening, the next day, all members of Idam Muscat actively participated owing to the success of the event.


“The turnout for the event shows the effort the members of our organization have put in, to bring out an event like this,” said Abdul Gafoor, General Secretary of Idam Muscat. “Starting from the planning and organizing of this event, we could feel the dedication and hard work each and every member of Idam Muscat had in them. The active participation of the members, ladies as well as men, at the time of cooking to this moment, makes it feel like a festival. And we all are definitely in a festive mood.”

Adding fervor to the celebration was the cultural programmes staged by the members of Idam Muscat. With the feast served on one side, the dances, songs and games, served on the other side gave the audience a total festival fiesta, and kept them spell bound.

“Our celebrations were given more color with participation from various social organizations in Muscat and officials from the Embassy of India and France,” said Shaji Kalandiyil, Cultural Secretary of Idam Muscat. “We extend our sincere gratitude to all who came to our event and made it a huge success.”

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

IDAM MUSCAT BIDS FAREWELL TO H.E. ANIL WADHWA


Idam Muscat, organized a farewell
reception for the Ambassador of India to Oman, H.E. Anil Wadhwa at the
Ananthapuri Restaurant on Monday, September 4. Abdul Gafoor, General Secretary
of Idam Muscat, presided over the function, while Manohar Manikkath, Joint
General Secretary of Idam Muscat, welcomed everyone to the function.
The tenure of H.E. Anil Wadhwa, as the Indian envoy to Oman, which began four
years ago in 2007, has ended, and he is taking up his next responsibility as
Ambassador of India to Thailand. As a result of his relentless initiatives and selfless
efforts to the Indian expatriate community in Oman, he almost immediately after his
posting, became one of the most loved among Indian Ambassadors posted to Oman.


The Embassy of India and the Ambassador himself provided their full support ever
since the inception of Idam Muscat. Since then, Idam Muscat conducted various
events and came up with initiatives under the patronage of H.E. Anil Wadhwa. It
includes the Indo-Oman Folk Festival 2010 along with many other initiatives of
social cause.
“Idam Muscat was always in the forefront of many initiatives during my tenure of
service as Ambassador of India to Oman,” said Anil Wadhwa, speaking to the
gathering. “The prominence of this organization was further imprinted deep into the
society after the relentless efforts of its members resulted in many causes of social
value. Among which I remember, is the effort Idam Muscat put in, to send
Devasenan, who was bedridden following an accident in Oman, back to Kerala.
Devasenan and his family were sent back to Kerala, owing to a collective effort
from Idam Muscat and Embassy of India. And I’m very sure that he and his family
will always remember this organization for the help they provided to them.”
H.E. Anil Wadhwa also gave the gathering a detailed insight into the activities
undertaken by the Embassy under his flagship, including the initiative taken to
underline the minimum wages for the blue collar employees from the Indian
community in Oman, and the welfare of the Indian housemaids working in the
Sultanate.


A.K. Majeed, President of Idam Muscat, presented a memento to H.E. Anil
Wadhwa. The memento was a painting of Murali Nagappuzha, a famous painter
from Kerala, whose exhibition of paintings was conducted at the Embassy of India,
recently.
Shilin P.B., Vice President of Idam Muscat and Sanash Vijayan, Treasurer of Idam
Muscat, also delivered their greetings and best wishes to the Ambassador for his
future endeavors. They also reminisced the support he gave to the organization,
during his tenure. Shaji Kalandiyil, Cultural Secretary of Idam Muscat, proposed thevote of thanks.

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ ഇടം അനുശോചിച്ചു.



പ്രമുഖ സംഗീത സം‌വിധായകന്‍ ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ മസ്കറ്റിലെ സാസ്കാരിക ഇടം കൂട്ടായ്മ അനുശോചിച്ചു. മലയാള സിനിമാ സംഗീതത്തില്‍ നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും മലയാളിയുടെ സംഗീത പാരമ്പര്യത്തിന്റെ തുടര്‍ച്ച സൂക്ഷിക്കാന്‍ ജോണ്‍സണ്‍ എന്ന സംഗീത പ്രതിഭക്ക് കഴിഞ്ഞു. സിനിമാ സംഗീതത്തില്‍ പശ്ചാത്തല സംഗീതത്തെ രചനയുടെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ച ജോണ്‍സണ്‍ പത്മരാജന്‍ ഭരതന്‍ തുടങ്ങിയ യശശ്ശരീരയായ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് സംഗീതത്തിന്റെ അപൂര്വ്വ പ്രപഞ്ചം സമ്മാനിക്കുന്നതിലൂടെ അവരുടെ കലാസൃഷ്ടിയുടെ ആസ്വാദനത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ ജോണ്‍സണ്‌ കഴിഞ്ഞു. ജോണ്‍സണ്‍ വിട വാങ്ങുമ്പോള്‍ മലയാള സിനിമാ സംഗീതത്തിന്‌ നഷ്ടപ്പെടുന്നത് മലയാളി നെഞ്ചിലേറ്റുന്ന ഒട്ടനവധി ഹൃദയ സ്പര്‍ശ്ശിയായ ഈണങ്ങളുടെ തുടര്‍ച്ചയാണ്‌ എന്നും ഇടം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു.



പ്രമുഖ കഥാകൃത്തും ദളിത് ചിന്തകനുമായ പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു. ദളിത് സാഹിത്യത്തിനും ദളിതെഴുത്തിനും പുതിയ ഭാഷ്യവും ദിശാബോധവും നല്‌കുന്നതില്‍ ചരിത്രപരമഅയ പങ്കു വഹിച്ച അയ്യപ്പന്റെ കൃതികള്‍ എന്നും കൃത്യമായ ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവയായിരുന്നു. ദലിത് അനുഭവ പ്രപഞ്ചത്തെ മുഖ്യധാരയിലേക്കു എത്തിക്കുക വഴി പാര്‍ശ്വവല്‌കരിക്കപ്പട്ട വലിയ ജന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ അദ്ദേഹം സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ കൊണ്ടുവന്നു. നീണ്ട തന്റെ സാഹിത്യ ജീവിതത്തിനു അവസാനം കുറിച്ചു കൊണ്ട് സി. അയ്യപ്പന്‍ വിട വാങ്ങുമ്പോള്‍ മലയാള സാഹിത്യത്തിന്‌ നഷ്ടമാവുന്നത് പകരം വെക്കാനില്ലാത്ത അപൂര്വ്വ പ്രതിഭയെയാണന്നും ഇടം മസ്ക്റ്റ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

2011, മേയ് 21, ശനിയാഴ്‌ച

Idam ''saaya e gul'' on 27th May

''Saaya e Gul '' a garland of Khayals and Ghazals is IdamMuscat’s next gift to the art lovers of Muscat. We are presenting Fayyaz Khan, one of the leading Hindustani vocalists from Bangalore. Born in a family of musicians of kirana gharana, Fayyaz started his career under the tutelage of his father Ustad Abdul Qadir Khan who was a All India Radio artist. In his lineage we can find the great Ustad Shaik Abdullakhan (Fayyaz’s grandfather), a court musician in the palaces of Mysore and Nawabs of Hyderabad.


This program, Saaya e Gul, of Khayals and Ghazals will be held at Al Ahli club Auditorium Darsait on 27 May 2011 at 7:00PM.



Entry by Invitations Only

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ഇടം "വിഷു ഈസ്റ്റർ സന്ധ്യ" ഏപ്രിൽ 22ന്



ഇടം മസ്കറ്റ് ഏപ്രിൽ 22 ന് ബൃഹത്തായ കലാ സംഗീത പരിപാടികളോടു കൂടി "വിഷു ഈസ്റ്റർ സന്ധ്യ" ആഘോഷിക്കുന്നു. ഈ വരുന്ന ഏപ്രിൽ 22ന് ഡാർസെയ്റ്റ് റൈസ് വിഷൻ ഹാൾ( അൽ അഹ്‌ലി ക്ലബ്ബ്) ലാണ് പരിപാടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മസ്കറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ തങ്ങളുടെ പ്രവർത്തന വൈവിധ്യം കൊണ്ടും, ഓരോ പ്രവർത്തനങ്ങളിലുമൂന്നിയ മാനുഷികവും മുല്യാധിഷ്ടിതമായ നിസ്വാർത്ഥ പ്രവർത്തനങ്ങൾകൊണ്ടും ഒരു ബഹുജനാഭിപ്രായം ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയടുത്ത ഇടം മസ്കറ്റ് വിഷു ഈസ്റ്റർ പരിപാടി ആഘോഷിക്കുമ്പോൾ അതിന്റെ ലക്ഷ്യത്തിനെക്കുറിച്ചും സംഘാടകർക്ക് വ്യക്തമായ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ബഹുജനാടിത്തറയുള്ള ഒരു കൂട്ടായ്മ എന്ന നിലക്ക് എല്ലാ മത ജാതി വിഭാഗങ്ങളെയും തുല്യമായ് പ്രധിനിധീകരിക്കുക എന്നതാണ് തങ്ങളുടെ ധർമ്മം. ഇതിന്റെ ഭാഗമായാണ് ഇത്തരം ആഘോഷങ്ങളിൽ ഇടത്തിനുള്ള താത്പര്യം. വർദ്ധിച്ചു വരുന്ന വിഭാഗീയ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഇത്തരം വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ ആഘോഷങ്ങൾ ഒരു പുതു ഇടത്തിലേക്കു കൊണ്ടു വരുന്നതിലൂടെ ഇടം മുന്നോട്ടു വെക്കുന്നത് എല്ലാ ആഘോഷങ്ങളും സമന്വയിക്കപ്പെടുന്ന ബൃഹത്തായ സാമൂഹിക സൌഹാർദ്ദവും പരസ്പര സ്നേഹവും ഉൾക്കൊള്ളുന്ന ഒരു പൊതു ഇടത്തിന്റെ പ്രാധാന്യവുമാണ്. ഈ ഒരു മൂല്യം മുന്നോട്ടു വെക്കുന്ന സാധ്യത പരിഗണിച്ചുകൊണ്ടും ഇതിന്റെ സാമൂഹ്യ പ്രസക്തി തിരിച്ചറിഞ്ഞു കൊണ്ടും ഈ ഒരു കലാ സാസ്കാരിക സൌഹാർദ്ദ സന്ധ്യയിലേക്ക് എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്തിക്കുന്നു.

2011, ഫെബ്രുവരി 9, ബുധനാഴ്‌ച

"Media and Judiciary in the Democratic Process "


ഇടം സാഹിത്യ മീഡിയാ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ചര്‍ച്ച പരിപാടി വ്യാഴം (10 february 2011 - 7.30 PM) ന്‌ ഇടം ഓഫീസില്‍ വെച്ച് നടത്താന്‍ ഉദ്ദേശിക്കുന്നു. ജനാധിപത്യ സം‌വിധാനത്തിലെ രണ്ട് നെടും തൂണുകളായ ജുഡീഷ്വറിയിലും നമ്മുടെ വാര്‍ത്താ മാധ്യമ രംഗത്തും അടുത്തിടയായി സംഭവിച്ചു കൊണ്ടിരിക്കുന്ന ജീര്‍ണ്ണതകളുടെ പശ്ചാത്തലത്തില്‍ ച‌ര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയവും അതിന്റെ വിശദാംശങ്ങളും തഴെപ്പറയുന്ന രീതിയിലാണ്‌ വിഷയം

"Media and Judiciary in the Democratic Process "
" വാര്‍ത്താ മാധ്യമ സം‌വി‌ധാനവും നീതിന്യായ വ്യ‌വസ്ഥയും ജനാധിപത്യ പ്രക്രിയയില്‍"
പശ്ചാത്തലം - അസീമാനന്ദയുടെ കുറ്റ സമ്മതത്തിനു ശേഷം മഹാരാഷ്ട്ര രാജസ്ഥാന്‍ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡുകളുടെ പുതിയ കണ്ടത്തലുക‌ള്‍ക്ക് കിട്ടാത പോയ മീഡിയാ പ്രാധാന്യം.
ഈ വിഷയങ്ങളില്‍ മാധ്യമങള്‍ കൈകൊള്ളുന്ന ഭീകരമായ മൗനം. - 2 ജി സ്പപെക്‌ട്രം അഴിമതിക്കേസില്‍ നീരാറാഡിയയുടെ ടെലഫോണ്‍ സംഭാഷണത്തിന്റെ വെളിച്ചത്തില്‍ പുറത്തുവന്ന മാധ്യമ കോര്‍പ്പെറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
- ഡോ: ബ്ബിനായക് സെന്നിനെതിരെയുള്ള കോടതി വിധി - ഗ്രഹാം സ്റ്റെയ്ന്‍സ് കൊലപാതകക്കേസിലെ കോടതിവിധിയിലെ പരാമര്‍ഷങ്ങള്‍ - കര്‍ണ്ണാടക അന്വേഷണ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട്, തെഹല്‍ക്ക ലേഖിക ഷാഹിനെക്കെതിരെ കര്‍ണ്ണാടക ഗവണ്മെ‌ന്റും പോലീസും നടത്തിയ ഗൂഡാലോചന. - മാലേഗാവ് മക്കാമസ്ജിദ് സ്ഫോടനങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കിയതിന്‌ ഹിന്ദു പത്രത്തിന്റെ കുറ്റസമ്മതം. - ജെസ്റ്റിസ് കെ.ജി ബാല കൃഷ്ണന്‍, ജ്: നാരായണക്കുറുപ്പ്, ജ: തങ്കപ്പന്‍ തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന അഴിമതി ആരോപണങ്ങള്‍.

2011, ജനുവരി 24, തിങ്കളാഴ്‌ച

വാര്‍ഷിക ജനറല്‍ബോഡിയോഗം ജനുവരി 28ന്

പ്രിയ മെമ്പര്‍,

ഇടം മസ്ക്കറ്റിന്റെ ജനറല്‍ബോഡിയോഗം

ജനുവരി 28 വെള്ളിയാഴ്ച രാവിലെ 10മണിക്ക്

ഡാര്‍സൈറ്റ് അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച് ചേരുകയാണ്.

ഇടത്തിലെ അംഗമായ താങ്കള്‍ കുടുംബസമേതം

പ്രസ്തുത യോഗത്തിലും,

യോഗാനന്തരമുള്ള മദ്ധ്യാഹ്ന ഭക്ഷണത്തിനും

പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം

ഇടം

2010, ഡിസംബർ 9, വ്യാഴാഴ്‌ച

ഇടം ചിത്രരചനാ മത്സരം: സുചി, കാവ്യ, സുബ്രജിത് എന്നിവര്‍ ഒന്നാമത്.



ഇടം ചിത്രരചനാ മത്സരം: സുചി, കാവ്യ, സുബ്രജിത് എന്നിവര്‍ ഒന്നാമത്.
അതാരാഷ്ട്ര വികലാംഗ ദിനത്തിന്റെ ഭാഗമായി ഇടം മസ്കത്ത് കിട്ടികള്‍ക്കായ് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു സബ്‌ ജുനിയര്‍, ജുനിയര്‍. സീനിയര്‍ വിഭാഗങ്ങ്ങ്ങളിലായി ഒമാനിലെ വിവിധ ഇന്ത്യന്‍ സ്കൂളില്‍ നിന്ന്‍ മുനൂറിലതികം
വിധ്യാര്‍ത്തികള്‍ പങ്കെടുത്തു.




നാലു മുതല്‍ പതിനെട്ട് വയസു വരെയുള്ള കുട്ടികള്‍ക്കായി നടന്ന മത്സരത്തില്‍ സബ്‌ ജുനിയര്‍ വിഭാഗത്തില്‍ സുചി സ്മിത സിംഗ് ഒന്നാ സ്ഥാനവും, ഐശ്വര്യ രണ്ടാ സ്ഥാനവും, എ. കെ. ശ്രദ്ധ മൂന്നാസ്ഥാനവും നേടി ദ്രതിശ്രീ, സ്നേഹ, മാളവിക എന്നിവര്‍
പ്രോത്സാഹന സമ്മാനവും നേടി.




ജുനിയര്‍ വിഭാഗത്തില്‍ കാവ്യ മുരുകന്‍, കാവ്യാ മുരീധരന്‍, എല്‍സ ജോസ് എന്നിവര്‍ ഒന്ന് മുതല്‍ മൂനുവരെ സ്ഥാനങ്ങള്‍ നേടി. പ്രേരണ രവി, ഫാത്തിമ സുലൈമാന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍
സുബ്രജിത് ഗോഷല്‍ ഒന്നാ സ്ഥാനവും, അര്‍ച്ചന ഡി. വലെജ രണ്ടാ സ്ഥാനവും, ചിത്ര ജോസ് മൂന്നാസ്ഥാനവും, ലക്ഷ്മി കെ അജയന്‍
പ്രോത്സാഹന സമ്മാനവും നേടി.



വൈകീട്ട് സാംസ്ക്കാരിക സമ്മേളനം ഹസ്ന ഹരീദി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസ്സി കോണ്‍സുലര്‍ ശ്രീ ചന്ഥ്‌ മുഖ്യാതി യായിരുന്നു രാഹുല്‍ മേനോന്‍, സായ്‌ ശരണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സജേഷ് വിജയന്‍ അധ്യഷനായിരുന്നു , ഗൌതം ഗഫൂര്‍ സ്വാഗതവും, ജിനി ഗോപി നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ ഇടം കുട്ടികളുടെ നൃത്തം, നാടകം തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.


2010, ഡിസംബർ 8, ബുധനാഴ്‌ച

മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര


മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര ഇടം മസ്കറ്റിന്റെ സംഗീത സന്ധ്യ
മസ്കറ്റ് ഡിസംബര്‍ 10 ന്‌ ഡാര്‍സെയ്റ്റ് അല്‍ അഹ്‌ലി ക്ലബ്ബില്‍ വെച്ച് മസ്കറ്റിലെ സംഗീത പ്രേമികള്‍ക്കായ് സംഗീത സദ്യ ഒരുക്കുന്നു. സാധാരണ ഗാനമേളകളില്‍ നിന്ന് വ്യത്യസ്തമായ് അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തിലൂടെയുള്ള ഒരു ഹ്രസ്വയാത്ര എന്ന രീതിയിലാണ്‌ പരിപാടി രൂപകല്‌പന ചെയ്തിരിക്കുന്നത്. ബാലന്‍ എന്ന ആദ്യത്തെ സംസാരിക്കുന്ന സിനിമയില്‍ തുടങ്ങി , പിന്നീട് പത്ത് വര്‍ഷം തികഞ്ഞ് പ്ലേ ബാക്ക് എന്ന സാങ്കേതിക വിപ്ലവം മലയാളത്തില്‍ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ സംഭവിക്കുന്നതും പിഭാസ്കരനും രാഘവന്‍ മാസ്റ്ററും മലയാളിക്ക് സമ്മാനിച്ച നീല‍ക്കുയില്‍ എന്ന മ്യൂസിക്കല്‍ ഹിറ്റ്, വയലാര്‍ പി ഭാസ്കരന്‍ ഒ.എന്‍ . വി തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ കവികള്‍ ദേവരാജന്‍, ബാബുരാജ് ദക്ഷിണാമൂര്‍ത്തി എം. കെ അര്‍ജ്ജുനന്‍ തുടങ്ങി എം. ജയചന്ദ്രന്‍ വരെ എത്തി നില്‍ക്കുന്ന സംഗീത സം‌വിധായകരുടെ നിര. ഗാന ഗന്ധര്‍‌വ്വനായ യേശുദാസ് മുതല്‍ ജയചന്ദ്രന്‍ , ജാനകി ,പി സുശീല, കെ. എസ് ചിത്ര, സുജാത തുടങ്ങി നിരവധി ഗായിക ഗായകന്മാരെ നമുക്കു സമ്മാനിച്ചതും മലയാള സിനിമാ സംഗീത ശാഖയാണ്‌. ആധുനിക് സംഗീതോപകരണങ്ങളുടെ അകമ്പടിയോടു കൂടി മസ്കറ്റിലെ പ്രതിഭ തെളിയിച്ച ഗായികാ ഗായകന്മാരാണ്‌ പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഈ ഷോയുടെ പ്രധാന പ്രത്യേകത മലയാള സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ , പാട്ടുകള്‍, എഴുത്തുകാര്‍, സംഗീത സം‌വിധായകര്‍ പാട്ടുകാര്‍ തുടങ്ങിയവ കോര്‍ത്തിണക്കിക്കൊണ്ട് ഒരുക്കിയ ദൃശ്യവും ശബ്ദാവിഷ്കാരവും ഉള്‍ക്കൊള്ളുന്ന മള്‍ട്ടിമീഡിയ സം‌വിധാനമാണ്‌. പരിപാടിയിലേക്ക് എല്ലാ സംഗീതപ്രേമികളെയും ഇടം മസ്കറ്റ് സ്വാഗതം ചെയ്യുന്നു.