2009, ജൂൺ 10, ബുധനാഴ്‌ച

നീർമ്മാതളം കൊഴിഞ്ഞപ്പോൾ.....


ഒടിവിൽ വാതിൽ അടച്ച്താക്കോൽ കൈസഞ്ചിയിലിട്ടപ്പോൾഅയാൾ കീശയിൽ നിന്നും ഒരു മരപ്പാവ പുറത്തെടുത്ത് അവളെ കാണിച്ചു.അത് കറുത്ത മരംകൊണ്ട്പരുക്കൻ മട്ടിൽ ചെത്തിയുണ്ടാക്കിയ ഒരു സ്തീ രൂപ മായിരുന്നു.അതിന്റെ തലമുടി നെറുകയിൽ കെട്ടിവെച്ചിരുന്നു.ഹാ.. എന്റെ മരപ്പാവ..!!!വളരെ കൊല്ലത്തിനു ശേഷം കാണുകയാണെങ്കിലുംഅവർക്ക അതിന്റെ ഓർമ്മയുണ്ടായിരുന്നു.........
നീർമ്മാതളം പൂത്തപ്പോൾ.............


മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യ, ആറ് പതിറ്റാണ്ട് കാലത്തോളം മലയാള കഥാസാഹിത്യത്തിൽതുലാവർഷം പോലെ നീർമാതളത്തിന്റെ സുഗന്ധവുമായിപെയ്തിറങ്ങിയ ആ കഥാകാരി മെയ് 31 രാവിലെ ലോകത്തിലെ മുഴുവൻ സാഹിത്യ സ്നേഹികളെയും ദുഖത്തിലാഴ്ത്തികൊണ്ട് യാത്രയായി.
ആ വേർപാടിൽ മസ്കറ്റിലെ ഇടം പ്രവർത്തകർ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
31.05.2009 വൈകിട്ട് 8 മണിക്ക് റൂവി ഗോൾഡൻ റെസ്റ്റോറന്റിൽ വെച്ച്നടന്ന അനുശോചന യോഗത്തിൽ പ്രശസ്ത കഥാകൃത്ത് എൻ. ടി ബാലചന്ദ്രൻഅനുസ്മരണ പ്രഭാഷണം നടത്തി. മലയാളത്തിലെ സ്ത്രീ എഴുത്ത് വെറും മാതൃത്വത്തിലോ മറ്റ് പൊതു സാമൂഹ്യ പ്രശ്നങ്ങളിലോ മാത്രം വിരചിച്ച സമയത്ത് ശരീരത്തെ തന്നെ ഭാഷയും ഭാവനയുമൊക്കെ ആക്കി പ്രണയത്തിന്റെയും രതിയുടെയും പുതിയ അനുഭവ മണ്ഡലങ്ങളാണ് മാധവിക്കുട്ടി മലയാളിക്ക് സമ്മാനിച്ചത്. ശരീരം അശ്ലീലമല്ല മറിച്ച് പവിത്രമാണ് എന്ന നൂതന കാഴ്ചപ്പാടാണ് അവർ അതിലൂടെ നമുക്ക് പകർന്നു തന്നത്. മാധവിക്കുട്ടിയുടെ കഥകളിൽ ഒരിക്കലും ഒരമ്മയുടെ വാത്സല്യമോ താരാട്ടോ അല്ല പകരം തനിക്ക് അവരുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ഒരു കാമുകിയുടെ തിളക്കവും ചുണ്ടുകളിൽ പ്രണയത്തിനായുള്ള ദാഹവുമായിരുന്നു എന്നാണ് തന്റെ ചെറുപ്പത്തിലെ വായനാനുഭവങ്ങളെ എൻ.ടി പങ്കുവെച്ചത്. എന്നാൽ രചനകളിൽ മാധവിക്കുട്ടി കാണിച്ച ധൈര്യവും ആർജ്ജവവുമാണ് പുതിയ തലമുറയിലെ ശക്തരായ സ്ത്രീ എഴുത്തുകാരെ നമുക്ക് സമ്മാനിച്ചതെന്നും ഇതാണ് അവരുടെ ഒരു വലിയ സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റിലെ കലാസാംസ്കാരിക മേഖലയിലുള്ള വിവിധ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽശ്രീ. ഉമ്മൻ, ഇടം സാഹിത്യ വിഭാഗം സെക്രട്ടറി എ.വി. കൃഷ്ണകുമാർ, അപർണ്ണ, ശങ്കരൻ കുട്ടി, സുനിൽ മുട്ടാർ,ശബ്നം ഗഫൂർ, ഷാജി കാളാണ്ടീയിൽ, സിദ്ദിക്ക് മങ്കട എന്നിവർ സംസാരിക്കുകയും ഇടം വനിതാ വിഭാഗം സെക്രട്ടറി സാനേഷ് വിജയൻ നന്ദി പറയുകയും ചെയ്തു.


IDAM grieves the demise of Kamala SurayyaSaturday, May 31; IDAM, a cultural space for progressive people,grieved the demise of prominent indo-anglican writer Kamala Surayya.IDAM organized an immediate condolence meeting to pay respects to theeminent malayali writer. It was held at the Golden City restauranthall, Ruwi.The meeting was well attended and had representatives from almost allthe distinguished socio-cultural organizations of Muscat. Of those whowere present, many spoke of their personal experiences withMadhavikutti (Kamala Surayya), of how her writings moved them and ofthe irreplaceable loss her death poses before both English andMalayalam literature.The chief address was given by N. T. Balachandran. He expressed hisheartfelt sorrow and his words tingled the “familiar ache” in all. Hwclaimed that with Madhavikutti, we have seen the last of the mostexpressive writers of Malayalam.The turnout of the meeting comprised both children and adults whichjust goes to show the important place Kamala Surayya holds in theheart of every Malayali and as she always wanted,
she shall be lovedforever.
“I want to be loved, And,If it is not to be had,
I want to be dead, just dead.”


അഭിപ്രായങ്ങളൊന്നുമില്ല: