2009, ജൂൺ 14, ഞായറാഴ്‌ച

ഇ.എം.എസ്സ് ഉണ്ടായിരുന്നെങ്കില്‍....!!


സാമൂഹ്യവും സംഘടനാപരവുമായ തലങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായപ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിലാണ്‌ ഇടതുരാഷ്ട്രീയം അതിന്റെസ്ഥാപകനേതാക്കളിലൊരാളായ ഇ എം എസ്സിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്‌എന്നത്‌ കേവലം യാദൃഛികമാവാം. എങ്കിലും, അത്തരമൊരു വ്യക്തിപ്രഭാവത്തിന്റെഅഭാവം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി ഇടത്‌ പുരോഗമനപ്രസ്ഥാനങ്ങള്‍നേരിടുന്നുണ്ട്‌ എന്നത്‌ ഒരു വാസ്തവമാണ്‌. ഇടത്‌ രാഷ്ട്രീയത്തില്‍ ഇ എംഎസ്സിന്റെ പങ്ക്‌ എന്തായിരുന്നു എന്ന ഒരു അന്വേഷണം ഇടത്‌സഹയാത്രികര്‍ക്ക്‌ മുഴുവന്‍ ഒരു ആത്മാന്വേഷണമാവുന്നത്‌ ഈ പ്രത്യേകരാഷ്ട്രീയസ്ഥലിയില്‍ നിന്നാണ്‌.
ജനമധ്യത്തില്‍ നിന്ന് ഉരുവം കൊള്ളുന്ന പ്രായോഗിക രാഷ്ട്രീയവും ബൗദ്ധികമായഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് വളര്‍ന്നുവികസിക്കേണ്ട അതിന്റെപ്രത്യയശാസ്ത്രവും പരസ്പരപൂരകങ്ങളായിരിക്കേണ്ടതുണ്ട്. എന്നാല്‍ സ്വന്തംനിലയ്ക്ക്‌ അവ അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പ്രത്യയശാസ്ത്രത്തിനുംപ്രായോഗികതയ്ക്കുമിടയില്‍ ഗതാഗതക്ഷമമായ ഒരു പാലം ഉണ്ടാവേണ്ടതിലേക്കാണ്‌ഇത്‌ വിരല്‍ചൂണ്ടുന്നത്‌. ഇടതുപുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ആരായിരുന്നു ഇഎം എസ്സ്‌ എന്ന ചോദ്യത്തിനു ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാവുന്നഏറ്റവും സുഗമവും പ്രത്യക്ഷവുമായ ഉത്തരവും ഇതു തന്നെയാവും. ഇ. എം എസ്സ്‌ഒരു പാലമായിരുന്നു. മിനിമം കൂലിക്കും അടിസ്ഥാന അവകാശങ്ങള്‍ക്കുമായിതെരുവില്‍ സംഘടിക്കുന്ന തൊഴിലാളികള്‍ക്കും സാമൂഹ്യവും മനശ്ശാസ്ത്രപരവുംസാമ്പത്തികപരവുമായ മാനങ്ങള്‍ ഏകോപിക്കുന്ന അവരുടെ രാഷ്ട്രീയത്തിന്റെപ്രത്യയശാസ്ത്രത്തിനും ഇടയില്‍ വലിച്ചുകെട്ടിയ ഒരു പാലമായിരുന്നു, ഇ എംഎസ്സ്‌. അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ അതിലൂടുള്ളവരവുപോക്കുകള്‍ സുഗമമായിരുന്നു. വര്‍ത്തമാനരാഷ്ട്രീയസാഹചര്യങ്ങളില്‍തോൽ‌വിക്ക് കാരണം എന്ന നിലയിലാണെങ്കില്‍ പോലും പ്രസ്ഥാനം ജനങ്ങളില്‍നിന്ന് അകന്നുവെന്ന് നേതാക്കന്മാര്‍ നടത്തുന്ന കുറ്റസമ്മതം അത്തരമൊരുഗതാഗതത്തിന്റെ തകര്‍ച്ചയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇടത്‌രാഷ്ട്രീയത്തിന്റെ പുതിയ പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങള്‍സാധാരണമനുഷ്യരുടെ സാമാന്യയുക്തി വരെയെങ്കിലും കൊണ്ടുചെല്ലാന്‍പ്രസ്ഥാനത്തിന്‌ കഴിയുന്നില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍നിവൃത്തിയില്ലാത്ത അടിസ്ഥാനവര്‍ഗ്ഗത്തിനാവട്ടെ ഇത്തരംബൗദ്ധികദന്തഗോപുരങ്ങളിലേക്ക്‌ നടന്നുകയറാനുള്ള ആവതുമില്ല. ഇതൊക്കെഎന്തിന്റെ സൂചകങ്ങളാണ്‌?
പുരോഗമനവാദികളായ ബുദ്ധിജീവികളുമായുള്ള കൂട്ടായ്മ ഇടതുപക്ഷത്തിന്റെമുഖമുദ്രയായിരുന്നു, അടുത്തകാലംവരെ. വയലാര്‍, വൈലോപ്പിള്ളി, ചെറുകാട്‌,കൃഷ്ണയ്യര്‍ തുടങ്ങിയ ധിഷണാശാലികളുടെയും സര്‍ഗ്ഗപ്രതിഭകളുടെയും നീണ്ട ഒരുനിരതന്നെയുണ്ട്‌ പ്രസ്ഥാനത്തിന്റെ ഗതകാലചരിത്രത്തില്‍. ഇവിടെയും ഒരു പാലംപ്രവര്‍ത്തിച്ചിരുന്നു. അത്‌ സ്വയം സര്‍ഗപ്രതിഭകള്‍ കൂടിയായിരുന്ന ഇ എംഎസ്സിനെയും മുണ്ടശ്ശേരിയെയും പോലുള്ളവര്‍ ചേര്‍ന്നുണ്ടായതായിരുന്നു.ഇന്നാവട്ടെ ഇങ്ങനെയൊരു പാലം ഇല്ല എന്നു മാത്രമല്ല സഹവര്‍ത്തിക്കേണ്ടഇത്തരം കരകള്‍ തമ്മിലുള്ള അകലം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.പ്രൊഫസര്‍ എം എന്‍ വിജയനെപ്പോലുള്ളവര്‍ക്ക്‌ സ്വയംപുറത്തുപോകേണ്ടിവന്നതിനെ ഈയൊരു സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍ എന്നുതോന്നുന്നു. ഹമീദ്‌ ചേന്നമംഗലൂരിനെയും എം എന്‍ കാരശ്ശേരിയേയും പോലുള്ളവരെഅകറ്റിനിര്‍ത്താന്‍ കാണിക്കുന്ന അമിതൗത്സുക്യം കൂടി പരിഗണിക്കുമ്പോള്‍പ്രശ്നം പ്രത്യയശാസ്ത്രത്തെയും പ്രായോഗികരാഷ്ട്രീയത്തെയും തമ്മില്‍ബന്ധിപ്പിക്കുന്ന പാലത്തിന്റെ അഭാവം മാത്രമല്ലെന്ന് വരുന്നു.പ്രായോഗികരാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാവാത്തത്‌ എന്ന ഭാഷ്യത്തോടെനടത്തുന്ന വലതുവ്യതിയാനങ്ങളോട്‌ കലഹിച്ച്‌ പിരിഞ്ഞ്‌ പോയ ബുദ്ധിജീവികളുംസാംസ്കാരികപ്രവര്‍ത്തകരും പൊതുജനസമക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക്‌യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കുന്നതില്‍ വര്‍ത്തമാനഇടതുബുദ്ധിജീവികള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഇവയൊന്നും കേവലംബൗദ്ധിക അങ്കങ്ങളായിരുന്നില്ല എന്ന ബോധ്യം അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ ഒരുഅരക്ഷിതത്വം പടര്‍ത്തുന്നു. അങ്ങനെയുണ്ടാകുന്ന ചെറുത്തുനില്‍പ്പുകളെഇടത്‌ തീവ്രവാദമായി മുദ്രകുത്തി മാറ്റിനിര്‍ത്താനുള്ള പ്രസ്ഥാനത്തിന്റെശ്രമങ്ങളാവട്ടെ പഴയപോലെ ഫലിക്കുന്നുമില്ല. ഇവിടെയാണ്‌അടിസ്ഥാനമൂല്യങ്ങളില്‍ കാലികമായി വരേണ്ടുന്ന മാറ്റങ്ങളെ സുതാര്യമായിജനപക്ഷത്തുനിന്ന് വ്യാഖ്യാനിച്ച്‌ ഫലിപ്പിക്കാന്‍ ശേഷിയുള്ള ഒരുനേതാവിന്റെ അഭാവം പ്രകടമാവുന്നത്‌. ഇ എം എസ്സ്‌ ഉണ്ടായിരുന്നെങ്കിലെന്ന്ചുമട്ട്‌ തൊഴിലാളി മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവര്‍ആശിച്ചുപോവുന്നത്‌.


വിശാഖ് ശങ്കർ

അഭിപ്രായങ്ങളൊന്നുമില്ല: