2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ ഇടം അനുശോചിച്ചു.



പ്രമുഖ സംഗീത സം‌വിധായകന്‍ ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ മസ്കറ്റിലെ സാസ്കാരിക ഇടം കൂട്ടായ്മ അനുശോചിച്ചു. മലയാള സിനിമാ സംഗീതത്തില്‍ നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും മലയാളിയുടെ സംഗീത പാരമ്പര്യത്തിന്റെ തുടര്‍ച്ച സൂക്ഷിക്കാന്‍ ജോണ്‍സണ്‍ എന്ന സംഗീത പ്രതിഭക്ക് കഴിഞ്ഞു. സിനിമാ സംഗീതത്തില്‍ പശ്ചാത്തല സംഗീതത്തെ രചനയുടെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ച ജോണ്‍സണ്‍ പത്മരാജന്‍ ഭരതന്‍ തുടങ്ങിയ യശശ്ശരീരയായ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് സംഗീതത്തിന്റെ അപൂര്വ്വ പ്രപഞ്ചം സമ്മാനിക്കുന്നതിലൂടെ അവരുടെ കലാസൃഷ്ടിയുടെ ആസ്വാദനത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ ജോണ്‍സണ്‌ കഴിഞ്ഞു. ജോണ്‍സണ്‍ വിട വാങ്ങുമ്പോള്‍ മലയാള സിനിമാ സംഗീതത്തിന്‌ നഷ്ടപ്പെടുന്നത് മലയാളി നെഞ്ചിലേറ്റുന്ന ഒട്ടനവധി ഹൃദയ സ്പര്‍ശ്ശിയായ ഈണങ്ങളുടെ തുടര്‍ച്ചയാണ്‌ എന്നും ഇടം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു.



പ്രമുഖ കഥാകൃത്തും ദളിത് ചിന്തകനുമായ പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു. ദളിത് സാഹിത്യത്തിനും ദളിതെഴുത്തിനും പുതിയ ഭാഷ്യവും ദിശാബോധവും നല്‌കുന്നതില്‍ ചരിത്രപരമഅയ പങ്കു വഹിച്ച അയ്യപ്പന്റെ കൃതികള്‍ എന്നും കൃത്യമായ ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവയായിരുന്നു. ദലിത് അനുഭവ പ്രപഞ്ചത്തെ മുഖ്യധാരയിലേക്കു എത്തിക്കുക വഴി പാര്‍ശ്വവല്‌കരിക്കപ്പട്ട വലിയ ജന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ അദ്ദേഹം സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ കൊണ്ടുവന്നു. നീണ്ട തന്റെ സാഹിത്യ ജീവിതത്തിനു അവസാനം കുറിച്ചു കൊണ്ട് സി. അയ്യപ്പന്‍ വിട വാങ്ങുമ്പോള്‍ മലയാള സാഹിത്യത്തിന്‌ നഷ്ടമാവുന്നത് പകരം വെക്കാനില്ലാത്ത അപൂര്വ്വ പ്രതിഭയെയാണന്നും ഇടം മസ്ക്റ്റ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.