2009, മേയ് 30, ശനിയാഴ്‌ച

കമലസുരയ്യക്ക് ആദരാഞ്ജലികൾ


മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രിയ സാഹിത്യകാരി കമലാ സുരയ്യ (മാധവിക്കുട്ടി) അന്തരിച്ചു. 75 വയസ്സായിരുന്നു. പൂണെ ജഹാംഗീര്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.55 നായിരുന്നു അന്ത്യം. ഏറെ നാളായി കടുത്ത പ്രമേഹ രോഗത്തിനു ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ ഏപ്രില്‍ 17നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. സഹായിയായ അമ്മുവും മകന്‍ ജയസൂര്യയും മരിക്കുമ്പോള്‍ അടുത്തുണ്ടായിരുന്നു.കവയിത്രി ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31നു പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു മാധവിക്കുട്ടിയുടെ ജനനം. ഭര്‍ത്താവ്‌ പരേതനായ മാധവദാസ്‌. മക്കള്‍: എം ഡി നാലപ്പാട്‌, ചിന്നന്‍ ദാസ്‌, ജയസൂര്യ ദാസ്‌. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാ ദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷിലും നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കിടെ 1999 ല്‍ ഇസ്ലാം മതം സ്വീകരിച്ച്‌ കമലസുരയ്യ എന്നു പേരുമാറ്റി. കമലസുരയ്യയുടെ ആദ്യ കഥാസമാഹാരം 1955 ല്‍ ഇറങ്ങിയ മതിലുകള്‍ ആയിരുന്നു. മറ്റു കൃതികള്‍: തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്മരണകള്‍, നീര്‍മാതളം പൂത്തകാലം. വണ്ടിക്കാളകള്‍ എന്ന നോവലായിരുന്നു കമലസുരയ്യയുടെ അവസാന കൃതി‍. ഇംഗ്ലിഷ്‌ കവിതാ സമാഹാരങ്ങള്‍: സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്റ്റഡ്‌ പോയംസ്‌.പുരസ്കാരങ്ങള്‍: ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്ഛന്‍ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്‌. ഇലസ്ട്രേറ്റഡ്‌ വീക്ക്‌ലി ഓ‍ഫ്‌ ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.

മലയാള സാഹിത്യത്തിലെ എക്കാലത്തേയും ആ വലിയ എഴുത്തുകാരിക്ക്
ഇടം മസ്ക്കറ്റിന്റെ ആദരാഞ്ജലികൾ

2009, മേയ് 25, തിങ്കളാഴ്‌ച

ജനറല്‍ബോഡിയോഗം മെയ് 29


പ്രിയ മെമ്പര്‍,

മസ്ക്കറ്റിലെ പുരോഗമന ചിന്താഗതിക്കാരായ സാംസ്ക്കാരിക പ്രവൃത്തകരുടെ കൂട്ടായ്മയായ
ഇടം മസ്ക്കറ്റിന്റെ പ്രഥമ ജനറല്‍ബോഡിയോഗം മെയ് 29 വെള്ളിയാഴ്ച രാവിലെ 10മണിക്ക്
ഡാര്‍സൈറ്റ് അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച് ചേരുകയാണ്.

ഇടത്തിലെ അംഗമായ താങ്കള്‍ കുടുംബസമേതം പ്രസ്തുത യോഗത്തിലും, യോഗാനന്തരമുള്ള
മദ്ധ്യാഹ്ന ഭക്ഷണത്തിനും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇടം

2009, മേയ് 19, ചൊവ്വാഴ്ച

സഖാവ് ഇ.കെ. നായനാര്‍ അനുസ്മരണം

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മോട് വിട പറഞ്ഞ
സഖാവ് ഇ.കെ. നായനാരുടെ അനുസ്മരണദിനമാണ് ഇന്ന് May 19
മുഖ്യമന്ത്രി, പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി,
ദേശാഭിമാനി പത്രാധിപര്‍ എന്നി നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച
സമഗ്രപോരാളിയായ സഖാവിന്റെ ജീവിതം കേരളീയ രാഷ്ടീയചരിതങ്ങള്‍ക്കിടയില്‍
അവിസ്മരണീയമായ അദ്ധ്യായമായി നിലകൊള്ളുന്നു.

നിരൂപണമുള്‍പ്പടെയുള്ള സാഹിതീശാഖകളില്‍ മുദ്ര പതിപ്പിച്ച
സമരസംഘാടകനായ അദ്ദേഹം, തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും
രാഷ്ട്രീയ എതിരാളികളുടെപോലും ആദരം ഏറ്റുവാങ്ങിയിരുന്നുവെന്നത് ശ്രദ്ധേയമാണ്
ലാളിത്യവും നിഷ്കളങ്കവുമായ പെരുമാറ്റവും ഫലിതോക്തി നിറഞ്ഞ സംഭാഷണചാതുര്യവും
അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.

മറ്റ് രാഷ്ടീയനേതാക്കളില്‍ നിന്നും ഭിന്നമായി സാധാരണക്കരന്റെ മനസ്സില്‍
ആദരണീയമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ സഖാവിന്റെ ജീവിതം
ദീപ്തമായ സ്മരണയായും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമായും
നിലനില്‍ക്കട്ടെ !


അഭിവാദനങ്ങളോടെ,
ഇടം മസ്ക്കറ്റ്